ധ്യാനം Dhyana Peace

ധ്യാനം


മനുഷ്യമനസ്സിന്റെ പ്രകൃതി അസ്വസ്ഥതയാണ്.

ധ്യാനത്തിലൂടെ നാം അലഞ്ഞുതിരിയുന്ന ബോധമനസ്സിനെ ശാന്തതയിലേക്കും, ലയനത്തിലേയ്ക്കും കൊണ്ടുവരുവാൻ ശ്രമിക്കുകയാണ്.

ശാശ്വതമായി അവബോധത്തിന്റെ തലത്തിൽ വ്യാപരിക്കുന്ന ഒരാൾക്ക് ധ്യാനത്തിന്റെ ആവശ്യമില്ല. അതായത്, അയാൾ തികഞ്ഞ മനസ്സാന്നിദ്ധ്യത്തോടെ പ്രവർത്തിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ അയാളുടെ ഓരോ ചിന്തയുടെയും, വാക്കിന്റെയും, പ്രവൃത്തിയുടെയും കൂടെ മനസ്സും ഉണ്ടെങ്കിൽ, അയാൾ ധ്യാനിക്കേണ്ട ആവശ്യമില്ല. അയാൾ എല്ലായ്പ്പോഴും ധ്യാനത്തിന്റെ ഒരു ശൈലിയിലാണ്. അയാൾ വർത്തമാനകാലത്തിൽ ജീവിക്കുന്നു.

ഏറ്റവും അധികം ഊർജ്ജം നഷ്ടപ്പെടുന്നത് മനസ്സ് ഭൂതത്തിനും ഭാവിക്കുമിടയിൽ ചാഞ്ചാടുമ്പോഴാണ്. കഴിഞ്ഞ കാലം ഗൃഹാതുരത്വവും, കുറ്റബോധവുമായി കൂട്ടുചേർന്നുള്ളതാണ്, വരുംകാലം ഉത്ക്കണ്ഠയുടെയും. രണ്ടും അനാവശ്യമാണ്. ഭൂതം കഴിഞ്ഞതാണ്. ഭാവി വരാൻ ഇരിക്കുന്നതെയുള്ളു. നമുക്ക് ജീവിക്കാനുള്ളത് വർത്തമാനകാലത്തിലാണ്.

നാം വളരെ വ്യാകുലതകളൾ സൃഷ്ടിക്കുകയാണെങ്കിൽ നമ്മുടെ ഭാവി അനിശ്ചിതമായിരിക്കും.

നാം ദൃഢനിശ്ചായത്തോടെയും, ലക്ഷ്യബോധത്തോടെയും, മനസ്സിടറാതെ നടക്കുകയാണെങ്കിൽ നമ്മുടെ ഭാവി പൂർണ്ണമായിരിക്കും.

താൻ നേരിടാനിഷ്ടപ്പെടാത്ത ഏതെങ്കിലും സാഹചര്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഉപായമായി ഒരാൾ ധ്യാനത്തെ ഉപയോഗിക്കുന്നത് തികച്ചും കൊള്ളരുതായ്മയാണ്. ആ സമയത്ത് അയാൾ ധ്യാനിക്കുകയല്ല, അഭിനയിക്കുകയാണ് ചെയ്യുന്നത്.

ഒരു ആചാരം പോലെ ധ്യാനം നടത്തുന്നവരുടെ കാര്യവും ഇതുതന്നെയാണ്. അങ്ങനെയുള്ള ധ്യാനംകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ല. “രാവിലത്തെ ചായ കിട്ടിയില്ലെങ്കിൽ, ആ ദിവസം വ്യർത്ഥമായതുതന്നെ” എന്ന് ചിലർ പറയുമ്പോലെ, അയാളും പറയും: “രാവിലത്തെ ധ്യാനം ഇല്ലെങ്കിൽ എന്തോ ഒരു പോരായ്മ തോന്നും.” അയാൾ ആ പതിവിന്റെ സ്വാധീനത്തിൽ ആയിപ്പോയി.

നിങ്ങളെ നിയന്ത്രിക്കുന്ന ഏതു പതിവും ആത്മീയ പുരോഗതിക്ക് തടസ്സമാണ്. അതുകൊണ്ട്, നമുക്ക് ബോധത്തെ സുസ്ഥിരമായ ധ്യാനത്തിലേക്ക്യ്ക്ക് മാറ്റേണ്ടതുണ്ട്.

ധ്യാനം ആത്മാവിന്റെ തന്നോടുതന്നെയുള്ള ഒരു വിളിയാണ്.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
അൻപേ ശിവം.. വാഴ്‌വേ തവം 🔥
➖〰️➖〰️➖〰️➖〰️➖
⚛️°✓ renjiTham✓°🌈
➖〰️➖〰️➖〰️➖〰️➖
२ंजीतं☯

Sri Ramakrishna paramhansa

രാമകൃഷ്ണ പരമഹംസയുടെ ഗുരുക്കന്മാർ

1)ശാക്ത തന്ത്രം പുര്ണനന്ദ തീർത്ഥ നാഥനിൽ നിന്ന്
2)വീരചാർ തന്ത്ര ഗുരു യോഗേശ്വരി ഭൈരവി
3)അദ്വൈത വേദാന്തം തോട്ടപുരി
4)കൗളാചാരം (താര, കാളി, ശ്രീ )മൂന്ന് കുളവും നീലകണ്ഡ കൗളൻ
5) സൂഫിസം പീർ ഗോവിന്ദ

പ്രമുഖ ശിഷ്യർ


1)ജ്ഞാന ആനന്ദ അവധൂത
2) ഗൗരി മാതാ
3) സിദ്ധ നാഥ മഹാശയ
4)സ്വാമി വിജയ കൃഷ്ണ ഗോസ്വാമി
5)സ്വാമി ശാരദാനന്ദ ( sreeramakrishna ലീലാമൃതം )
6) സ്വാമി വിവേകാനന്ദ (തോട്ടപുരി tradition അദ്വൈത വേദാന്ത )

Guru

ഗുരു?

ഇത്രയും ഘനമുള്ള ഒരു വാക്കും പ്രപഞ്ചത്തിൽ ഇല്ല. ഗുരുത്വം ഇല്ലെങ്കിൽ നാമ്മെല്ലാം പിടിവിട്ട് വ്യോമ സീമകൾക്കപ്പുറത്തേക്ക് പറന്ന് പോകുമായിരുന്നു…. നമ്മെ നമ്മുടെ കേന്ദ്രത്തിലേക്ക് ചേർത്ത് നിർത്തുന്ന അത്ഭുതകരമായ ആകർഷണ ശക്തിയാണ് ഗുരു, ശാസ്ത്രം ഗുരുത്വാകർഷണം എന്നതിനെ വിളിക്കുന്നതും ആകസ്മികമല്ല.

ഗുരുതത്വത്തിൽ പ്രകാശിക്കുന്നതാണ് സർവ്വതും, ഭാരതീയ തന്ത്രങ്ങൾ ഗുരു എന്നാൽ ചിദാനന്ദഘന രൂപമാണ് അഥവാ പരബ്രഹ്മം തന്നെയെന്ന് പറയുന്നു. ഗുരുവിൻ്റെ കാലിണകൾ ആണ് ശിരസ്സിൽ, മനസ്സിൻ്റെ പ്രതീകമായ മൃഗമുദ്ര രണ്ട് കൈകളിലും പിടിച്ച് മാൻ കൊമ്പു കോർക്കുന്നത് പോലെ മുട്ടിച്ച് പിടിച്ചാൽ സംഘട്ടന മുദ്രയായി ഗുരുപാദുകമായി. മാൻ കൊമ്പുകോർക്കുംമ്പോൾ അനങ്ങാൻ വയ്യാത്തവണ്ണം ഗുരുപാദുകയിൽ ചഞ്ചലചിത്തമൊടുങ്ങുന്നു… മനമൊടുങ്ങുന്നിടം പൂർണ്ണം!

ചിത്രം വടവൃക്ഷ ചുവട്ടിലെ വൃദ്ധരായ ശിഷ്യർക്ക് മൗനത്തിലുടെ സന്ദേഹ നിവൃത്തി വരുത്തുന്ന യുവാവായ ഗുരുവിൻ്റെതാണ്. മൗനം ഉയർന്ന സംവേദനമാണ്, മൗനിയായവർ മുനിമാർ മിണ്ടിയവരെക്കാൾ ശ്രേഷ്ഠരെന്ന് ഈ നാട് അതുകൊണ്ടാണ് മനസ്സിലാക്കിയത്. മുനി മിണ്ടാതെ പറയുന്നതെന്താണ്, ആരാണ് ഗുരു എന്ന് തന്നെയാണ്! ആരാണ് ഗുരു? മിണ്ടാത്തവൻ കേൾക്കുന്നുമില്ലല്ലോ അപ്പോൾ ആത്മാവാണ് ഗുരു എന്ന് രമണ മഹാശയൻ!
ആത്മാവ് ബ്രഹ്മം തന്നെ എന്ന് ബ്രഹ്മസൂത്രം
ആത്മാവ് ചൈതന്യം തന്നെ എന്ന് ശിവസൂത്രം!

രഹസ്യമിതാണ് രഹസ്യങ്ങളിൽ വച്ച് പരമരഹസ്യം, ഗുരു ഒരു നശ്വര വ്യക്തിയല്ല ഒരേയൊരു ശാശ്വത സത്യമാണ്. അതുള്ളിൽ പ്രകാശിക്കുമ്പോൾ വ്യക്തിയൊടുങ്ങി ബോധമുയരും, ബോധിയുടെ ചുവടൊ, വടവൃക്ഷത്തണല്ലോ, അരുണാചലമലയോ ജ്ഞാനപ്രകാശത്തിൻ്റെ നിത്യേസ്രാേതസ്സായി തപിക്കുന്നവന് വഴിക്കാട്ടും..

ഗുരു മാത്രമാണ് ആവശ്യമെന്ന് കബീർ, ഗുരു ആവശ്യമേയില്ലെന്ന് ജിദ്ദു, ഗുരു ആവശ്യമിലെന്ന് പറയാൻ തന്നെ ഒരു ഗുരു ആവശ്യമെന്ന് ഓഷോ.

ഗുരുവാണ് ഉപായം എന്നാൽ ഗുരുവാണ് ബന്ധനവും. ചിറകിനടിയിൽ തള്ള കുഞ്ഞിനെ പോറ്റുന്നതും പ്രായെമെത്തുമ്പോൾ കൊത്തിയകറ്റുന്നതും ഒരേ ഗുരുകൃപ കൊണ്ട് തന്നെയെന്ന് ആത്മവിദ്യയുപദേശിക്കുന്നു. ശിഷ്യനെ വളർത്താത്ത ‘ഗുരു’ ബന്ധനമാണ്! ജ്ഞാന ജ്യോതിസ്സുള്ളിൽ നിറയ്ക്കുന്നതോ സദാശിവൻ തന്നെയായ ഉപായമാണ് വിടുതലിനുള്ള ഒരേ ഒരുപായം.

പരയിൽ നിന്ന് കെട്ടിയ അമ്പ ആര്യമാണ് അതാണ് പാരമ്പര്യം. സൂഫികൾക്കത് തൻ്റെ മുർഷിദ് (ഗുരു) വരെയെത്തി നിൽക്കുന്ന സിൽസിലയാണ് ചങ്ങലയുടെ ഇങ്ങേ അറ്റം. ഇവിടെ പിടിചൊന്ന് കുലുക്കിയാൽ പരമാത്മാവിൽ വരെ ചെന്ന് മുട്ടും അതിൻ്റെ അലകൾ.. സ്വഗുരു, പരമഗുരു, പരമേഷ്ഠി ഗുരു അങ്ങനെ പരാത്പരവും പരവും പരാതീതവും കടന്ന് അനന്തമായ ഗുരുതത്വം….

സ്വഗുരുനാഥൻ കാവലാണ്, അതിനാലാണ് നാഥനും നാഥയും ആവുന്നത്.. പിച്ച വെക്കുമ്പോൾ അമ്മ കാവലാണ്, വീഴാതിരിക്കാൻ, വീണാൽ താങ്ങാൻ, പിച്ച പിച്ച എന്ന് പറയാൻ….. പിച്ചവെക്കാൻ പഠിച്ചത് കുഞ്ഞാണ് കാരണം അതു ആരാലും പഠിപ്പിക്കാവുന്നതല്ല…..
നടന്നു തുടങ്ങിയാൽ പിറകിൽ ചെന്ന് ബന്ധിക്കാതെ പിടിച്ചു നിർത്താതെ കനിവാർന്ന ഹൃദയത്താൽ കൃപ ചൊരിയുന്നവളെ, അവളെ മാത്രം ഏറ്റവും ആദരവോടെ നാം വിളിച്ചു ‘ഗുരുനാഥ’

ഗുരുർബന്ധ:
ഗുരുരുപായ….
കടപ്പാട് : രാമാനന്ദ്

സാധനാപഥം രമ്യം

രാമകൃഷ്ണ ദേവൻ സ്വന്തം ഗുരുവായ തോതാപുരിയോട് ഒരിക്കൽ ചോദിച്ചു..

“അങ്ങ് എത്രയോ നാളായി സാധനകൾ അനുഷ്ഠിച്ചുവരുന്നു.. അതിലൂടെയങ്ങ് ഈശ്വരപ്രാപ്തി കൈവരിച്ചും കഴിഞ്ഞു. എന്നിട്ടും അങ്ങിപ്പോഴും സാധനകൾ മുടക്കംവരാതെ തുടരുന്നതെന്തിനാണ് ?”

ഗുരു തോതാപുരി അതിനുത്തരമേകി..

” ഞാനെല്ലാം നേടിക്കഴിഞ്ഞുവെന്ന ചിന്തയും ഭാവവും നമ്മുടെയുള്ളിൽ ഒരിക്കലും വരാൻ പാടില്ല.. നിയമിത രൂപത്തിൽ സാധന മുടക്കമില്ലാതെ തുടരണം..”

ശേഷം തന്റെ കമണ്ഡലു ചൂണ്ടിക്കാട്ടി അദ്ദേഹം തുടർന്നു… “രാമകൃഷ്ണ.. ഈ കമണ്ഡലു ഇത്ര തിളക്കമാർന്നിരിക്കുന്നതിനാൽ നിങ്ങളുടെ മുഖമതിൽ കാണാനാവും.. ദിവസേന നല്ലവണ്ണം തേച്ചുരച്ച് ഞാൻ കഴുകുന്നുതു കൊണ്ടാണത് തിളക്കമാർന്നിരിക്കുന്നത്. ഞാനങ്ങനെ ചെയ്തില്ലെങ്കിലോ..? ക്ലാവ് പിടിച്ചത് മലിനമാകും എന്നു മാത്രമല്ല അതിൽ നിറക്കുന്ന വെള്ളവും പാന യോഗ്യമല്ലാതാവും..”

” ഇതുപോലെ മനസ്സിനേയും സാധനയും ആരാധനയും കൊണ്ട് നിത്യേന പരിശുദ്ധമായി സൂക്ഷിക്കണം.. എനിക്കൊന്നും ചെയ്യാൻ ബാക്കിയില്ല എന്ന അഭിമാനം വ്യർത്ഥമാണ്..”

ഈ ഉദാഹരണം ചൂണ്ടിക്കാട്ടി ഗുരുജി പറഞ്ഞു… “ഒട്ടേറെ കണ്ടു.., പഠിച്ചു.., അനുഭവം നേടി.. ഇനി എനിക്കൊന്നും അറിയാനും, പഠിക്കാനും ബാക്കിയില്ല എന്ന ചിന്ത വന്നു പോയാൽ നാം പഥഭ്രംശരായിപ്പോകും.. അതുകൊണ്ട് നമ്മളെ ശരിയായ ദിശയിൽ നയിക്കുന്ന നിത്യസാധനയെ മുടക്കം വരാതെ ജീവിതത്തിൽ അനുഷ്ഠിക്കണം..
🙌🙌🙌🙌🙌🙌🙌🙌🙌🙌🌹🌹🌹🌹🌹

नागानन्दनाथ

http://naganandanatha.blogspot.com/?m=1

नागानन्दनाथ

http://naganandanatha.blogspot.com/?m=1

ജ്ഞാനത്തിന്റെ വഴി- ഇതിഹാസ സങ്കല്പങ്ങൾ _ Swamy Niramalaananda giri Maharaj

🌈🌈🌧🌧⛈🎋🌅 ആർഷജ്ഞാനം🌅

🕉 ഇതിഹാസ സങ്കല്പങ്ങൾ

ജ്ഞാനത്തിന്റെ വഴി.

( സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)
🌲❣🌲❣🌲❣🌲❣🌲❣🌲

ഹിമാലയത്തിന്റെ ഉയരങ്ങളിൽ കൈലാസാചലത്തിൽ സമാധിസ്ഥനായ പരമേശ്വരനെ കണ്ട് പാർവതി ചോദിയ്ക്കുന്നു:- *ദേവാ.. ദേവദേവ.... എന്താണ് ലോകതത്ത്വം?* *ഉത്തമേ -: അതാണ് രാമതത്ത്വം*🙏

🕉🕉🕉 *ഭാരതീയ ചിന്തയിൽ രണ്ട് പ്രശസ്തങ്ങളായ ഇതിഹാസങ്ങളാണ് മഹാഭാരതവും രാമായണവും. ഇതിഹാസം എന്ന പദത്തിനുതന്നെ ചരിത്രം എന്നാണ് അർത്ഥം. രാമായണമാണ് ഏറ്റവും പ്രാചീനമായി എണ്ണപ്പെട്ടു പോരുന്നത്. വാല്മീകി രാമായണമാണ് അറിയപ്പെടുന്ന ആദ്യകാവ്യമായി നാം എണ്ണിപോരുന്നത്. അതിനു മുമ്പ് നാരദരാമായണം എന്നൊന്നുണ്ട്. അതിന് ഉപോല്ബലമായ കഥ ഋഗ്വേദത്തിലുണ്ട്. ഋഗ്വേദത്തിലെ ഒരു സൂക്തത്തെ അവലംഭമാക്കി, ആ സൂക്തത്തിന് അനുബന്ധമായി വരാവുന്ന അഹല്യാസൂക്താതികളെയെല്ലാം അവലംബമാക്കി , പ്രസിദ്ധമായ ഒരു ഇതിഹാസ രചനയ്ക്ക് വാല്മീകി ഒരുങ്ങി എന്ന് കരുതുന്ന ഔത്തരാഹന്മാരായ ആചാര്യന്മാരുണ്ട്.* *എന്നാൽ ഭൂമിയിലെ ഏറ്റവും ഉത്തമനായൊരു മനുഷ്യന്റെ ചരിത്രം തേടിപോകേണ്ടിവന്ന വാല്മീകി തന്റെ ആശ്രമവാടിയിൽ പൂർണ്ണഗർഭിണിയായിരിയ്ക്കെ രാമനാൽ ഉപേക്ഷിയ്ക്കപ്പെട്ട് നിലകൊള്ളുന്ന സീതയെകണ്ട് ആദ്യശ്ലോകം രചിച്ചുവെന്നും*

“മാ നിഷാദ പ്രതിഷ്ഠാം ത്വാ
മഗമശാശ്വതീസമാ യത് ക്രൗഞ്ചമിഥുനാദേകംമവദീ കാമമോഹിതം “

എന്ന ശ്ലോകം രചിച്ചുവെന്നും അതിൽ കാമമോഹിതനായ കാട്ടാളൻ ജനാപവാദമാണെന്നും അതിലെ ക്രൗഞ്ചമിധുനങ്ങൾ സീതാരാമന്മാരാണെന്നുമൊക്കെ അഭിപ്രായമുള്ളവരും ഇല്ലാതില്ല. ദേശമംഗലത്ത് രാമവാര്യരും മറ്റും ഈ അഭിപ്രായക്കാരുമാണ്. അല്ലാതെ ഏതോ ഒരു വേടൻ ഒരു പക്ഷിയെ അമ്പെയ്തതു കൊണ്ട് കാട്ടാളനായി നടന്ന് പുറ്റിനകത്തെ രസതന്ത്രവിദ്യകൊണ്ട് കവിയായിതീർന്ന വാല്മീകിയ്ക്ക് ഒരു വേടനെ ശപിയ്ക്കാൻ തോന്നുകയില്ല എന്നുള്ളതാണ് ഇതിന് ഉപോല്ബലകമായ ചിന്ത. *അത്തരം ചിന്തയ്ക്കാണ് പിന്നീട് പ്രാധാന്യം കിട്ടിയത്. മനുഷ്യമനസുകൾ അതിന്റെ ഗതീയതയിൽ പലപ്പോഴും ഋണാല്മകമായി സഞ്ചരിയ്ക്കുന്നു എന്നുള്ളതിന് തെളിവുകൂടിയാണത്. എന്നാൽ വാല്മീകയേപോലൊരു ഋഷി താൻതന്നെ കാട്ടാളനായിരുന്ന് പിടിച്ചുപറിച്ചു ജീവിച്ചിട്ട് സപ്തർഷികളിൽനിന്ന് കിട്ടിയ ഒരു ഉപദേശംകൊണ്ട് പൂർണ്ണപ്രഞ്ജനായിതീർന്ന ആ ഋഷി, ഒരു വേടനെ വെറുതെ ശപിയ്ക്കുമോ? അതും ശാപമോ?... നിനക്ക് ആയുസ്സുണ്ടാകാതെ പോകട്ടെയെന്ന്! ദുഷ്ടമായൊരു ജീവിതം നയിയ്ക്കുന്ന ലോകത്ത് അജ്ഞാനത്തിലാണ്ടുകിടക്കുന്ന ഒരു വേടനെ സംബന്ധിച്ചിടത്തോളം ഈ മാനവ ജീവിതം ആയുസ്സ് നേരത്തെതീർന്ന് മൃത്യുവിലേയ്ക്ക് വീഴുന്നത് എങ്ങനെയാണ് ശാപമായി തീരുക?!.* *വളരെ ഉന്നതനായ ഒരു ഋഷി ഉന്നതനായ ആധ്യാന്മിക തലത്തിൽ നില്ക്കുന്ന ഒരാളെ ശപിച്ച് പൂർണ്ണപ്രജ്ഞനാകുന്നതിനുമുൻപ് ശരീരം വെടിയാൻ ഒരുക്കിയെങ്കിൽ അത് ശാപമായെടുക്കാം. അജ്ഞാനിയായൊരു വേടന്റെമേൽ തന്റെ ശരീരം വെടിയാനുള്ള ശാപവാക്കിൽനിന്ന് അത് ശപമാകുന്നുവെന്നെടുക്കുന്നതുപോലും ജ്ഞാനപരമായ അറിവിൽ ശരിയല്ല.* *ഇങ്ങനെയൊരു തലം ചിന്തിച്ചുനോക്കിയാൽ വാല്മീകിയെപോലൊരു ഋഷി ഒരു വേടൻ പക്ഷിയെ അമ്പെയ്തു എന്നുപറഞ്ഞ് ശപിയ്ക്കാൻ ഇടയുണ്ടാവില്ല. എന്നാൽ കാവ്യമുണ്ടാകുന്നത് ശോകത്തിൽനിന്നാണെന്ന ആനന്ദവർദ്ധനാധികളുടെ ചിന്തകളെ അവലംബിച്ചുകൊണ്ടുനോക്കിയാൽ ഈ ആദ്യശ്ലോകം യാർത്ഥത്തില് രാമനും സീതയുമാകുന്ന ക്രൗഞ്ചമിഥുനങ്ങളിലൊന്ന് പതിച്ചിരിയ്ക്കുന്നു. പതിച്ചിരിയ്ക്കുന്നത് രാമനാണ്. പതിച്ചതൊരു കൊട്ടാരത്തിലേയ്ക്കാണ്. ഭോഗലാലസതയുടെ ഈറ്റില്ലമായ കൊട്ടാരത്തില് നിലകൊള്ളുന്നതിനുവേണ്ടി രാമൻ സീതയെ വനത്തിലുപേക്ഷിച്ചിരിയ്ക്കുന്നു. സീതയാകട്ടെ വാല്മീകി ആശ്രമവാടിയിലാണെത്തിയിരിയ്ക്കുന്നത്. എക്കാലത്തേയും ഭാരതീയ ചിന്തയിൽ ആശ്രമം ത്യാഗോജ്ജ്വലവും ഉയർന്നതുമാണ്. നാം ഇന്നുകാണുന്ന സംന്യാസിമാരുടെ കൊട്ടാരകെട്ടുകൾ പോലെയുള്ള സങ്കല്പങ്ങള് നിലനില്ക്കുന്ന ആശ്രമങ്ങളെയല്ല നാം ഇവിടെ പരാമർശിയ്ക്കുന്നത്. കൊട്ടപുല്ലുകൾകൊണ്ടും ശുഷ്ക്കപത്രൗഘങ്ങൾകൊണ്ടും കെട്ടിമേഞ്ഞ ആ പൗരാണികമായ പാഴ് കുടിലുകളിൽനിന്നാണ് അറിവിന്റെ എല്ലാ തലങ്ങളും രൂപാന്തരപെട്ടുവന്നിട്ടുള്ളത്.* *സ്വയം നിർമ്മിതമായൊരു ദാരിദ്രത്തിന്റെയും സ്വയം നിർമ്മിച്ചെടുത്ത ഒരു അച്ചടക്കത്തിന്റെയും സ്വയം ഇന്ദ്രിയങ്ങളെ ഉപസംഹിരിച്ചകത്തേയ്ക്കാക്കിയതിന്റെയും ആന്തരികമായ തഥ്യയിൽ ദൃക്കിനെ മാത്രം അവലംബിച്ചുകൊണ്ട് കണ്ടെത്തിയ മഹാസത്യങ്ങളുടെ ഉറവിടമായ ആശ്രമവാടിയിലേയ്ക്ക് ഒരു അമ്മ പൂർണ്ണഗർഭിണിയായി എത്തിചേരുക. പകരം ഭർത്താവ് ഭോഗലാലസതയുടെ ഈറ്റില്ലമായ ദൃശ്യവ്യന്യാസങ്ങളുടെ കേന്ദ്രഭൂമിയായ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും പുരോഗതികളുടെയും പരിഷ്ക്കാരങ്ങളുടെയും രംഗവേദിയായ കൊട്ടാരത്തിലേയ്ക്ക് പതിയ്ക്കുക. ഇതിനെയൊരു ഋഷി ശുദ്ധമായ പതനമായികാണുന്നുവെങ്കിൽ അവിടെ വേടനാകുന്ന മനുഷ്യാപവാദം ഏല്പ്പിച്ച അമ്പുകളിൽപെട്ട് തന്റെ സഹധർമ്മിണിയുടെ ആന്തരികതലം മനസിലാക്കാനാവാതെ ജനങ്ങൾക്ക് മുന്പിൽ ഉന്നതനായ ഒരു രാജാവ് എന്നനിലയിൽ പ്രവർത്തിയ്ക്കുവാൻ ബാദ്ധ്യസ്ഥനാണെന്ന് സ്വയം*

തീരുമാനിച്ച് തന്റെ ധർമ്മപത്നിയെ പൂർണ്ണഗർഭിണിയായിരിയ്ക്കെ വനത്തിലുപേക്ഷിയ്ക്കുന്ന രാമന്റെ പതനം, അതായിരിയ്ക്കണം വാല്മീകയുടെ ഇതിവൃത്തമെന്ന് ദേശമംഗലത്ത് രാമവാര്യരുടേയും മറ്റും ചിന്ത തീരെ തള്ളികളയാവതല്ല. *ഏതായാലും അവിടെ ഈ ജനാപവാദമാകുന്ന കാട്ടാളന് ആയുസുണ്ടാവില്ല. ഞാൻ അചിരേണ സീതാരാമന്മാരെ യോജിപ്പിയ്ക്കുമെന്ന പ്രതിജ്ഞയും അതിലുണ്ട്. ഈ തരത്തില് രാമയണത്തെ പലരും ഔത്തരാഹന്മാരും ദക്ഷിണാധ്യന്മാരുമായ പലരും വ്യാഖ്യാനിച്ചിട്ടുമുണ്ട്. പക്ഷേ ഇതിൽനിന്നെല്ലാം ഉജ്ജ്വലമായ ഒരു തലം രാമായണത്തിന്റെ പന്ഥാവിലുണ്ട്. അത് രാമായണം ആരംഭിയ്ക്കുന്നത് ഒരു ഫ്ലാഷ് ബായ്ക്കിലാണ്. അത് അദ്ധ്യാത്മരാമായണത്തിലാണ് . വാല്മീകി രാമായണത്തിലല്ല. രണ്ടും പ്രകടമായ വ്യത്യാസമുള്ളകൃതികളാണ്. വാല്മീകി രാമായണത്തിൽനിന്ന് ആ കൃതിയിലെ തഥ്യകളെ ഉൾകൊണ്ടുകൊണ്ട് വളരെ വ്യത്യസ്ഥമായൊരു കൃതിയാണ് അദ്ധ്യാന്മരാമായണത്തിൽ നാം കാണുക. വാല്മീകിരാമായണത്തിലെ രാമനേയും സീതയേയും നോക്കിയാൽ സീതായനമായണ് വാല്മീകി എഴുതിയതെന്ന് പറയാൻ വലിയദൂരം വേണ്ടാ. കാരണം ഏറ്റവും ഒടുവിൽ നാം കാണുന്നത് സീതയെ കൂട്ടികൊണ്ടുവന്ന് വീണ്ടും ഒരു അഗ്നിപ്രവേശനത്തിന് പറയുമ്പോൾ വാല്മീകി തന്റെ തപസിനെ വസിഷ്ഠന്റെ മുന്നിൽ പന്തയത്തിന് വെയ്ക്കുന്നതായാണ് നാം കാണുന്നത്. സീതാ പരിശുദ്ധിയ്ക്ക് വേണ്ടി.* *ഇവിടെ യഥാർത്ഥത്തില് രാമനും സീതയും എന്നതിനെക്കാളേറെ കൊട്ടാരത്തിന്റെ ഭോഗലാലസതയോട് ചേർന്നുനിന്ന കുലഗുരുവായൊരു വസിഷ്ഠന്റെ തപസ്സും, ജന്മംകൊണ്ട് തന്റെ ജീവിതം ക്രമരുദ്ധമായി തീർന്ന് കാട്ടാളനായി ജീവിച്ച് സപ്തർഷികളിൽനിന്ന് ചിന്തകളുൾകൊണ്ട് തന്റെ ആ ഭോഗലാലസതയോടുകൂടിയ ജീവിതത്തെ മുഴുവൻ വലിച്ചെറിഞ്ഞ് വനാന്തരത്തിലെ ഏകാന്തതയിൽ തപസ്വാദ്ധ്യായനിരതനായിതീർന്ന് വളർന്ന ഒരു വാല്മീകീമഹർഷി. രണ്ട് ലോകമാണ്. ഇങ്ങനെയുള്ള രണ്ട് ഋഷിമാർ അവർ എത്തിചേരുന്നു ഒരിടത്ത്. സീതയേയും രാമനേയും കാരണമാക്കി. സീതാ പരിശുദ്ധിയ്ക്ക് വേണ്ടി വാല്മീകി പ്രതിജ്ഞചെയ്യുകയും ചെയ്യുന്നു. സീതയാകട്ടെ രാമന്റെ പട്ടമഹർഷിയായി ഇരിയ്ക്കാൻ ഒരുങ്ങാതെ രാമനും പുരോഹിതനും കുലഗുരുവും അയോദ്ധ്യാനിവാസികളും തന്നിലേല്പ്പിച്ച കളങ്കം തന്റെ ഗർഭസ്ഥശിശുവായിരുന്നുവെങ്കിൽ ആ ശിശുവിനെ തന്നെ അയോദ്ധ്യയുടെ സിംഹാസനത്തിലേല്പിച്ച് രാമന്റെ പുത്രനാണെന്ന് ഉറപ്പാക്കി രാമരാജ്യത്തിന്റെ ഭോഗങ്ങളൊന്നും ഏറ്റുവാങ്ങാൻ തയ്യാറാകാതെ അന്തർധാനം ചെയ്തു. സീത എവിടെ അന്തർധാനം ചെയ്യുന്നുവോ അവിടെ മനുഷ്യമനസുകളിൽ സീത ഉദയം കൊള്ളുന്നു. കാവ്യകേളിയുടെ ഈ സന്ദർഭം നാം പലപ്പോഴും കാണാതെ പോകുന്നു.* *രമാൻ പിന്നെയും മുന്നോട്ട് ജീവിച്ചിരിയ്ക്കുന്നുണ്ട്. രാമന്റെ രാജ്യം ഭരിയ്ക്കുന്നത് പിന്നീട് സീതയുടെ പുത്രനാണ്. സീതയുടെ പുത്രൻ രാമന്റേതല്ല എന്ന കളങ്കമായിരുന്നു ജനങ്ങൾ സീതയുടെമേൽ ഏല്പിച്ചത്. ആ കളങ്കത്തിന് നിശബ്ദമായി മറുപടി പറഞ്ഞ്,ഒരു സമരം നടത്താതെ, ഒച്ചയുണ്ടാക്കാതെ, യാതൊരു വിധത്തിലുള്ള ബഹളങ്ങൾക്കും നില്ക്കാതെ! താൻ തന്നെ ഒരു രാജ്യത്തിലെ വലിയൊരു രാജാവിന്റെ പുത്രിയാണെന്നിരിയ്ക്കെ അവിടുന്ന് ആളുകളെ കൊണ്ടുവന്നൊരു യുദ്ധം നടത്താതെ , ഭർത്താവിനെതിരെ ഒരു വാക്കുപോലും ഉരിയാടാതെ , തന്റെ ഭർത്താവ് തന്റെ അന്തരംഗത്തിലാണെന്നും തന്റെ അന്തരംഗത്തിലെ രാമൻ പൂർണ്ണപരിശുദ്ധനാണെന്നും തിരിച്ചറിയുമ്പോൾ അവിടെ ദൃക്കിനാണ് പ്രാധാന്യം.* *സീതയുടെ ദൃശ്യമായരാമന് സീത പ്രാധാന്യം കൊടുത്തില്ല. രാമന്റെ ദൃശ്യമായ സീതയ്ക്കും അയോദ്ധ്യയ്ക്ക് ദൃശ്യമായ സീതയ്ക്കും, രാമന്റെ പത്നി എന്നനിലയിൽ നിലകൊണ്ട സീതയ്ക്ക് രാമനും പരിവാരങ്ങളും പ്രാധാന്യം കൊടുക്കുകയും ചെയ്തു.കൊട്ടാരത്തിന്റെ അന്ത:സത്തകൾ വളർന്നുവരുന്ന ഇതിവൃത്തങ്ങളിൽ ദൃശ്യത്തിനുള്ള അമിതപ്രാധാന്യം ,അതിനെ നിഷേധിയ്ക്കുന്ന സീതയുടെ പരിശുദ്ധി. ഈ വാല്മീകിയുടെ ഇതിവൃത്തത്തെ അവലംബിച്ചുകൊണ്ടാവണം പ്രസിദ്ധമായ അദ്ധ്യാത്മരാമായണം രൂപംകൊണ്ടത്.* *അതിന്റെ തുടക്കത്തിലൊരു ഫ്ലാഷ്ബായ്ക്കുമുണ്ട്. "ഹിമാലയത്തിന്റെ ഉയരങ്ങളിൽ കൈലാസാചലത്തിൽ സമാധിസ്ഥനായ പരമേശ്വരനെ കണ്ടു പാർവതി ചോദിച്ചു.. ദേവ.. ദേവദേവ... എന്താണ് ലോകതത്ത്വം ? ഉത്തമേ അതാണ് രാമതത്ത്വം." അദ്ധ്യാന്മരാമായണത്തിൽ ഒരു തത്ത്വമാണ് രാമൻ. ആ രാമതത്ത്വത്തെ പറയാൻ രാമരാവണയുദ്ധം കഴിഞ്ഞ് രാമാഭിഷേകത്തിന്റെ ഇതിവൃത്തത്തിലാണ് അദ്ധ്യാന്മരാമയണം തുടങ്ങുന്നത്.* *ഇന്ന് നാം സിനമകളിലൊക്കെ കാണുന്നതിനേക്കാൾ ഉജ്ജ്വലമായൊരു ഫ്ലാഷ്ബായ്ക്കാണ് രാമയണത്തിൽ നാം കാണുന്നത്. പാർവതിയെ പരമേശ്വരൻ ഓർമ്മപെടുത്തുന്നത് രാമരാവണയുദ്ധം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് ആഞ്ജനേയൻ പിരിയാതെ നില്ക്കുമ്പോൾ ആഞ്ജനേയന് രാമൻ സീതയോട് ഉപദേശംകൊടുക്കാൻ പറയുകയാണ്. സീത രാമായണാരംഭത്തിൽ തന്നെ പറയുന്നു - ഹേ.. ആഞ്ജനേയ നീ വിചാരിയ്ക്കുന്നുണ്ടാവും ഭൂമിയിൽ ദിനകരവംശത്തിൽ അയോദ്ധ്യയിൽ ദശരഥന്റെ പുത്രനായി രാമൻ പിറന്നുവെന്ന്. രാമായണകഥ ആദ്യാവസാനം സീതപറഞ്ഞു നിഷേധിച്ചു. ഈ രാമൻ ഇതൊന്നുമല്ല. ഇയാൾ കർത്താവുമല്ല, ഭോക്താവുമല്ല. സത്താമാത്രനിവൻ. ഞാൻ എന്റെ തത്ത്വം പറയാം.ഞാനാണ് മായ. എന്നെ സംസൃതിയെന്നും വിദ്വാന്മാർ പറയും. ഇവന്റെ സന്നിധിമാത്രം കൊണ്ട് ഞാനാണ് ഇവ സൃഷ്ടിയ്ക്കുന്നത്. തൽസാന്നിധ്യം കൊണ്ട് എന്നാൽ സൃഷ്ടമാം അവയെല്ലാം, തൽ സ്വരൂപത്തിങ്കിലാക്കീടുന്നു "മൂഢജനം", ഇതാണ് പഴയ പാഠം.* *ഇന്നുള്ള രാമായണങ്ങളിൽ തൽസ്വരൂപത്തിങ്കലാക്കീടുന്നു ബുധജനമെന്ന് തെറ്റി എഴുതിയിട്ടുമുണ്ട്. അത് വായിച്ചാണ് ആളുകൾ അബദ്ധത്തിൽ ചാടുന്നത്.*

ഞാൻ മായയാണ് ,അവിദ്യയാണ് ഈ കാണായലോകം, രാമനിതല്ല.ഈ തത്ത്വം പറഞ്ഞുകൊടുത്തുകഴിഞ്ഞാണ് രാമായണത്തിൽ രാമൻ ആഞ്ജനേയന് രാമഹൃദയം ഉപദേശിയ്ക്കുന്നത്.( രാമായണത്തിന്റെ ഈ ഒരു വഴി കിട്ടില്ലെങ്കിൽ മൊത്തം രാമായണം മാറി)

രാമായണം ചരിത്രമായി, രാമായണം ജീവചരിത്രമായി , രാമന്റെ സ്ഥലങ്ങൾ തേടിപോകലായി, സംഘർഷങ്ങളായി , യുദ്ധമായി ഒരുപാട് കോലാഹലങ്ങളായി. രാമൻ എവിടെയാണ് ഇരിയ്ക്കുന്നതെന്ന് വാല്മീകിതന്നെ വാല്മീകിരാമായണത്തിൽ പറയുന്നതിനേക്കാൾ മനോഹരമായി ആദ്ധ്യാത്മരാമായണത്തില് പറയുന്നുമുണ്ട്. അത് ആദ്ധ്യാത്മരാമായണകാരൻ വാല്മീകീയാശ്രമത്തിലേയ്ക്ക് രാമനും സീതയും കടന്നുചെല്ലുമ്പോൾ രാമൻ എങ്ങനെയുള്ളടത്താണ് ഇരിയ്ക്കുന്നതെന്ന് പറയുന്നുണ്ട്. ആരാണോ സമലോഷ്ഠാശ്മകാഞ്ചനന്മാരായി സന്മതികളായി ഇരിയ്ക്കുന്നത് അവരുടെ ഹൃദയമാണ് രാമനിരിയ്ക്കുന്ന മന്ദിരം. രാമൻ സീതയോടുകൂടി ഇരിയ്ക്കാനൊരു സ്ഥലം വാല്മീകിയോടെ ചോദിയ്ക്കുമ്പോൾ വാല്മീകി രാമനോട് നേരിട്ട് പറയുന്നതാണ് . രാമാ..സമലോഷ്ഠാശ്മകാഞ്ചനന്മാരുമായി സന്മതികളുമായി ഇരിയ്ക്കുന്ന ഉത്തമന്മാരായ മുനിമാരുടെ മാനസമാണ് നിനക്ക് സുഖവാസായമന്ദിരം. സത്യം കണ്ടറിഞ്ഞവരായി ആരുണ്ടോ അവരുടെ ഹൃദയമാണ് നിന്റെ മന്ദിരം . ധർമ്മം വെടിയാത്തവരുടെ മനസ്സാണ് നിന്റെ മന്ദിരം. ഇങ്ങനെ വളരെ വ്യക്തതയോടുകൂടി വാല്മീകിതന്നെ രാമന്റെ മന്ദിരം ചൂണ്ടികാണിയ്ക്കുന്നുണ്ട്.

( ശരിയ്ക്കുമൊരു ആന്തരികശുദ്ധിയ്ക്ക് വേണ്ടിയിട്ടാണ് രാമായണം വായ്ക്കേണ്ടത്) അല്ലാതെ വരുമ്പോൾ പുറത്ത് രാമവിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കാമെന്നല്ലാതെ ഈ ഹൃദയമില്ലാത്തവർ എവിടെയൊക്കെയുണ്ടോ അവിടെ രാമനില്ല. കാമമേ ഉള്ളൂ. രാമനിരിയ്ക്കുന്നത് ഹൃദയങ്ങളിലാണ്. ഉത്തമന്മാരുടെ ഹൃദയങ്ങളിലാണ്. സീതയുടെ ഹൃദയത്തിൽ രാമനുണ്ട്. അതുകൊണ്ടാണ് പുറത്തുകാണുന്ന രാമന്റെ മിഴിവിനേക്കാൾ സീതാരാമന് മിഴിവ് കൂടിയത്. രാമായണത്തിന് വളരെ ഉദാരമായ ഒരു ശാസ്ത്രസത്യമുണ്ട്. മനുഷ്യന്റെ ചരിത്രമാണ് എന്ന് നാം ആദ്യം പറഞ്ഞു. ആ ചരിത്രത്തിൽ ഒരുവന്റെ ജാഗ്രത്തും ഒരുവന്റെ സ്വപ്നവും ഒരുവന്റെ സുഷുപ്തിയും ഒരുവന്റെ നാലാമത്തെ അവസ്ഥയെന്ന് വിളിയ്ക്കാവുന്ന തുരീയവുമുണ്ട്. ജാഗ്രത്ത് എന്ന് പറയുന്നത് ഞാൻ സ്ഥൂലവിഷയങ്ങളെ അനുഭവിയ്ക്കുന്ന , എന്റെ സ്ഥുലേന്ദ്രിയങ്ങൾ സജീവമായ വിശ്വൻ എന്ന അധിദേവന്റെ ലോകമാണ്. ഞാൻ സൂഷ്മമായ വിഷയങ്ങളെ അനുഭവിയ്ക്കുന്ന എന്റെ ഇന്ദ്രിയങ്ങൾ ഉപസംഹൃദങ്ങളായി കഴിഞ്ഞ് മനസ്സ് തന്നെ വിഷയങ്ങളായിതീർന്ന് വിഷയങ്ങൾ മനസ്സ് തന്നെയുണ്ടാക്കി മനസ്സ് തന്നെ അനുഭവിയ്ക്കുന്ന അവസ്ഥയിലുള്ളത് സ്വപ്നമാണ്. അവിടെ അധിദേവൻ തൈജസനാണ്. അതുപോലെതന്നെ ഞാൻ സ്വപ്നങ്ങളില്ലാതെ ആഗ്രഹങ്ങളില്ലാതെ ഉറങ്ങുന്ന ഗാഢമായ സുഷുപ്തിയിലാണ് എന്റെ പ്രജ്ഞാനം ഘനീഭവിച്ചിരിയ്ക്കുന്നത്. ഇത് പ്രാജ്ഞന്റെ ലോകമാണ്. *രാമൻ വിശ്വനും, ലക്ഷമണൻ തൈജസനും, ഭരതൻ പ്രാജ്ഞനും , ശത്രുഘ്നൻ തുരീയനും എന്ന് കണക്കാക്കാവുന്ന ദശരഥനാകുന്ന ശരീരത്തിൽ പത്ത് ഇന്ദ്രിയങ്ങൾ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും രഥമെന്നപോലെ പ്രവർത്തിയ്ക്കുന്ന , ആ ദശരഥനാകുന്ന ശരീരത്തിൽ ജഞാനശക്തിയും ഇച്ഛാശക്തിയും കർമ്മശക്തിയുമാകുന്ന* *( ക്രിയാശക്തിയുമാകുന്ന)* *ഇച്ഛാശക്തിയാകുന്ന കൗസല്ല്യ , ക്രിയാശക്തിയാകുന്ന കൈകേകി, ജ്ഞാനശക്തിയാകുന്ന സുമിത്ര,* *ഈ സമീപനത്തിലാണ് രാമായണം. അതുകൊണ്ടാണ് ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും ചേർന്നാണ് വ്യക്തിയുടെയും സമഷ്ടിയുടെയും ചരിത്രം. ഏതൊരു ചരിത്രമെഴുതുമ്പോഴും ഇത് മൂന്നും ചേർത്ത് എഴുതുന്നുവെങ്കിൽ അത് വ്യക്തിയുടെ ചരിത്രവുമാണ്,സമാജത്തിന്റെ ചരിത്രവുമാണ്. ഇതിഹാസങ്ങളതുകൊണ്ട് ചരിത്രകൃതികളാണ്.*

എന്നാൽ നാം വായിക്കുന്ന ജീവചരിത്രഗ്രന്ഥങ്ങളും ആത്മകഥകളും ചരിത്രമല്ല. കാരണം അവയിൽ വ്യക്തിയുടെ ജാഗ്രത്തിൽനിന്ന് അവന്റെ അഹം ബുദ്ധിയ്ക്ക് കേടുപറ്റാത്തത് തെരഞ്ഞെടുത്ത് എഴുതുന്നുവ മാത്രമാണ് അവരെഴുതുന്ന ആത്മകഥ. ഇതുവരെ എഴുതപ്പെട്ടതെല്ലാം അങ്ങനെ തന്നെയാണ്. ചില ആളുകൾ അതിന്റെയിടയിൽ താൻ സത്യസന്ധനാണെന്ന് കാണിയ്ക്കാൻ ഇല്ലാത്ത ചില കാര്യങ്ങൾ ഭാവനയിൽ ചേർത്തുവെച്ച് താൻ അങ്ങനെയൊന്ന് മോഷ്ടിച്ചിട്ടുണ്ട് എന്നൊക്കെ എഴുതുമ്പോൾ ജനങ്ങൾക്ക് വിശ്വാസംകൂടിയെന്ന് വരാം. അവിടെയും സ്വപ്നങ്ങളില്ല. മറ്റൊരാളിന്റെ ചരിത്രമെഴുതുമ്പോൾ ഞാൻ എന്റെ ജാതിയ്ക്ക് ,എന്റെ മതത്തിന്, എന്റെ വർഗ്ഗത്തിന്, എന്റെ വർണ്ണത്തിന് അനുഗുണമായി അതിനെ എങ്ങനെ ഉപയോഗിയ്ക്കാമെന്ന് നോക്കിയാണ് ആ ചരിത്രം രചിയ്ക്കുന്നത്. അവിടെയും വ്യക്തിയുടെയോ സമാജത്തിന്റെയോ ജാഗ്രത് സ്വപ്ന സുഷുപ്തികളില്ല.

( അപ്പോൾ ഇത്തരമൊരു കാഴ്ചപാടിൽ സമീപിയ്ക്കുകയാണെങ്കിൽ നമ്മുടെ ആത്മകഥകളും ജീവചരിത്രങ്ങളുമൊക്കെ.. ഫേക്കാണ്. അവ ജനങ്ങൾക്ക് ഉപദ്രവകരമാണ്. കാരണം മഹാപുരുഷന്മാർ എന്ന് ഓരോ വീക്ഷണകോണിൽ കൊട്ടിഘോഷിയ്ക്കുന്നവരുടെ ചരിത്രം ചെറുപ്പകാലത്തുവായിയ്ക്കുമ്പോൾ തന്റെ ജീവൻ ഏതൊരു പ്രാരാബ്ദ്ധത്തിനുവേണ്ടി ജാഗ്രത് സ്വപ്ന സുഷുപ്തികളോടുകൂടി വന്നിരിയ്ക്കുന്നുവോ അതിലേകൂടെ ജീവിയ്ക്കാൻ അനുവദിയ്ക്കാത്ത അച്ഛനമ്മമാരും അതിലേകൂടെ ജീവിയ്ക്കുന്നതിന് അനുവദിയ്ക്കാത്ത വിദ്യാഭ്യാസവിചക്ഷണന്മാരും ആ വഴിയിൽ സഞ്ചരിയ്ക്കുവാൻ പ്രാകൃതികമായി എന്നെ വിടാത്ത ചുറ്റുപാടുകളും അതിൽ സങ്കീർണ്ണമായ തരത്തിൽ എന്റെ പേശികൾ വലിഞ്ഞ് മുറുകുമാറ് ഞാൻ തന്നെ ഉണ്ടാക്കുന്ന നിയമ ഗർത്തങ്ങളും തികഞ്ഞ ഒരു ജീവിതം തിരഞ്ഞെടുക്കുമ്പോൾ നിശ്ചയമായും ഒരുവന്റെ ജീവിതത്തെ മാനസികസഘർഷങ്ങളുടേയും രോഗങ്ങളുടേയും വഴിയിൽ കൊണ്ടുപോകുവാൻ മാത്രമേ ജീവചരിത്രങ്ങൾക്കും ആത്മകഥകൾക്കും സംഭാവനചെയ്യുവാൻ കഴിയുകയൊള്ളൂ.

അപ്പോൾ അവയെ നമ്മൾ വായിച്ച്കൂട്ടൂമ്പോൾ,,, കൊച്ചുകുട്ടികളാണ് വായിക്കുന്നതെങ്കിൽ , ഞാൻ മറ്റൊരാളിന്റെ ഉടുപ്പെടുത്തിട്ടാൽ……. ഏന്റെ അച്ഛന്റെ ഉടുപ്പ് എനിക്ക് പ്രായമാകാതെ ഞാൻ എടുത്തിട്ടാൽ… ഇന്ന് റെഡിമേഡുകളുടെ കാലമാണ്….ഉടുപ്പിന്റെ വലുപ്പത്തിലേയ്ക്ക് മനുഷ്യനെ മാറ്റുകയല്ലാതെ മനുഷ്യന്റെ വലുപ്പത്തിനനുസരിച്ച് അളന്ന് തയ്യ്ക്കുന്ന തയ്യൽ ജോലികൾ ഇല്ല. നമ്മുടെ ശാസ്ത്രവും സാങ്കേതികവിദ്യകളുമെല്ലാം ഏതാണ്ട് പോക്രേഷ്യസിന്റെ ബെഡ്ഡ് പോലെയാണ്. അതില് കിടന്ന് നോക്കുന്ന രീതിയിലാണ്. *ജീവചരിത്രങ്ങളെയൊക്കെ വായ്ക്കുമ്പോൾ എനിക്ക് അയാളായി തീരണമെന്ന ഉല്ക്കടമായ മോഹം വരുമ്പോൾ ഞാനായിത്തീരേണ്ടത് ആകാതിരിയ്ക്കുന്നിടത്തെ ഒരു വൈയക്തിക സംഘർഷമുണ്ട്. ആത്മസംഘർഷം ഉണ്ട് ഇതിനെ identity crisis എന്ന് പറയാം. സ്വത്ത്വസംഘർഷം. സ്വത്ത്വനിരാസത്തിന്റെയും സ്വത്ത്വസംഘർഷത്തിന്റെയും സ്വത്ത്വ അവബോധനിരസനത്തിന്റെയും ലോകങ്ങളിലൂടെയാണ് പലപ്പൊഴും ഈ ജീവചരിത്രങ്ങളും ആത്മകഥകളും ഒരു ജനതയെ കൂട്ടികൊണ്ടുപോകുന്നത്. മറിച്ച് അതിനെ ജാഗ്രത്തിൽ, സ്വപ്നത്തിൽ, സുഷുപ്തിയിൽ ചേർത്തുവെച്ച് അപഗ്രഥിച്ച് വൈയ്യക്തിക സീമയെ ലംഘിച്ച് അവയെ സാമാജികമായ ആർക്കിട്ടെപ്പുകളാക്കി തന്നാൽ ജീവൽപാത്രങ്ങളാക്കിതന്നാൽ പൂർവ്വരൂപങ്ങളാക്കിതന്നാൽ ആ ആത്മകഥയിൽ എന്റെ പൂർവ്വരൂപം ഞാൻ ദർശിയ്ക്കും.കണ്ണാടിയിൽ എന്റെ മുഖം കാണുന്നതുപോലെ. (തന്നെ കാണാനുള്ള ഒരു വഴികൂടിയാകും) അതിൽനിന്നൊരു നവീകരണപ്രക്രിയനടക്കും. A human metamorphosis.*

മനുഷ്യസ്വത്ത്വത്തിന്റെ ഈ വികാസപരിണാമത്തിനുതകുമാറ് വേണം ചരിത്രം രചിയ്ക്കുവാൻ എന്ന് അറിയുന്നവർ അവരുടെ ശാസ്ത്രത്തിലും ചരിത്രത്തിലും അതിന്റെ അവബോധങ്ങളുടെ ഭിന്ന ഭിന്ന മേഘലകളിലും ഇവയെല്ലാം ചേർത്തുവെച്ച് അപഗ്രദിച്ചിരുന്നു. പ്രത്യേകിച്ച് ജാഗ്രത്തും, സ്വാപ്നവും ,സുഷുപ്തിയും. ഈ മൂന്ന് ദിശാബോധങ്ങളും ചേർന്ന് പോകുമ്പോൾ ഒരുവന്റെ ദൃക്ക് ഭാവവും ദൃശ്യഭാവവും തിരിച്ചറിയാൻ അവന് ഇടയുണ്ടാവും.

മറ്റത് ദൃശ്യങ്ങളോട് മത്സരിച്ചും ദൃശ്യങ്ങളോടെ മല്ലടിച്ചും സ്വജീവിതം കളയുന്നതിലേയ്ക്ക് ഇടയുണ്ടാകും ,, അതൊരു ജ്ഞാനത്തിന്റെ വഴിയുമല്ല. *മറിച്ച് ദൃശ്യം മാറികൊണ്ടിരിയ്ക്കുന്നതാണ്. ദൃക്കാകട്ടേ അതിന്റെ സ്വത്ത്വത്തിലുറച്ചുനിന്നുകൊണ്ട് ദൃശ്യത്തെ സമർത്ഥമായി ഉപയോഗിയ്ക്കുവാൻ തയ്യാറാകുമ്പോൾ ഒരു ദൃശ്യവും അവന് അന്യമല്ലാതായിതീരുന്നു. ഒന്നും അവൻ ഏറ്റുമുട്ടേണ്ടതല്ലാതായി തീരുന്നു. ഈ ലോകത്തിന്റെ സമസ്ഥഭാവങ്ങളും അവന്റെ ഉള്ളിലുണ്ടെന്ന് അവന് ബോദ്ധ്യപെടുകയും ചെയ്യുന്നു. അപ്പോഴാണ് അവൻ തിരിച്ചറിയുക, അതായത് പിണ്ഡാണ്ഡമെന്നത് ബ്രഹ്മാണ്ഡത്തിന്റെ തനി പതിപ്പാണെന്ന്. മാക്രോകോസം മൈക്രോകോസം എന്നത് വേർതിരിഞ്ഞില്ല എന്നൊരു ബോധത്തിലവൻ എത്തും.*

അതിന് രാമായണം തന്നെ നമ്മളെടുത്താൽ രാമായണത്തില് ആദ്യാവസാനം തനിക്ക് രാജ്യം നിശ്ചയിച്ച രാത്രിയിലും തന്റെ രാജ്യമെടുത്തുകളഞ്ഞ് തനിക്ക് ചെങ്കോല് മാറ്റി മരവുരി തരുന്ന സന്ദർഭത്തിലും രാമന്റെ മുഖം സമമായി കണ്ടു ജനങ്ങളെന്ന് ഋഷി എഴുതിയിട്ടുണ്ട്. ” മുഖരാഗം സമം ജനാ: എന്നെഴുതിയിട്ടുണ്ട്. ജനങ്ങൾ രാമന്റെ മുഖരാഗത്തെ സമമായികണ്ടു. ഈ രണ്ട് സന്ദർഭങ്ങളിലും. വസനത്തിന്റെ സമയത്ത് വല്ക്കലം കൊടുക്കുമ്പോഴും രാമന് ഒരേ ഭാവമായിരുന്നു. ഈ ഭാവത്തിലേയ്ക്കുള്ള വികാസത്തെ ,….. “”രാമൻ സീതയെകൊണ്ടുപോകുവാൻ ആഗ്രഹിച്ചിരുന്നില്ല. ലഷ്മണനെ കൂടെകൊണ്ടുപോകുവാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം രാമൻ അച്ഛന്റെ പ്രതിജ്ഞയെ നിറവേറ്റാൻ മാത്രമേ പോകാൻ ഒരുങ്ങിയിരുന്നൊള്ളൂ. ആ രാമൻ പതിനാല് വർഷത്തെ വനവാസത്തിനായി പോകുന്നതാണ് നാം കാണുന്നത്. അപ്പോൾ ആ വനവാസം സംസാരമാണ്. വിശ്വനാകുന്ന രാമൻ , ആദ്യം വസിഷ്ഠവിശ്വാമിത്രന്മാരായ ഗുരുക്കന്മാരോടൊപ്പം…….വിശ്വനോടൊപ്പം സദാപോകുന്നത് തൈജസഭാവമാണ്. അതാണ് ലഷ്മണൻ എപ്പൊഴും കൂടെയുണ്ടാകും. പ്രാഞ്ജനോടൊപ്പം സദാ സഞ്ചരിയ്ക്കുന്നത് തുരീയഭാവമാണ്. സുഷുപ്തിയും നാലാമത്തെ അവസ്ഥയായ തുരീയവും വളരെ അടുത്താണ് പോകുന്നത്. സുഷുപ്തിയിലെ സംപ്രസാദനെ തിരിച്ചറിഞ്ഞാൽ ഒരുവൻ തന്റെ സമാധിയെതിരിച്ചറിയുന്നവനാണ്. അതുകൊണ്ടാണ് ശത്രുഘനനും ഭരതനും ഒരുമിച്ചുതന്നെയാണ് എല്ലായിപ്പോഴും. *അപ്പോൾ ലക്ഷമ്ണനും രാമനും വിശ്വാമിത്രനോടൊപ്പം യാഗരക്ഷയ്ക്ക് പോവുകയാണ്. ഒരുവനെ സംബന്ധിച്ച് ഒരു ജീവന്റെ യാത്ര ആത്മാവിന്റെ വഴിയിലാകുന്നത് അവൻ തന്നിലെ കാമത്തെ കളയുമ്പോഴാണ്. "കാടത്കണ്ടായോ നീ കാമരൂപിണിയായതാടക" , മനസാകുന്ന കൊടുംകാട്ടിൽ കാമമാകുന്ന താടക, പച്ചയായസുഖങ്ങളാകുന്ന താടക, അതിന് രണ്ട് സഹോദരന്മാർ സുബാഹുവും, മാരീചനും . സുഖവും ദു:ഖവും. സുഖത്തെ കൊന്നുകളഞ്ഞുരാമൻ. ദു:ഖം ഒളിച്ചോടി. എല്ലാസുഖങ്ങളും നിങ്ങൾക്ക് വേണ്ടായെന്ന് വെയ്ക്കാം. പക്ഷേ ദു:ഖം അത് പ്രയ്ത്നമില്ലാതെ വന്നുചേരുന്നതാണ്. അത് ഒളിച്ച് നില്ക്കുകയേയൊള്ളൂ. അനുകൂല പരിതസ്ഥിതിയിൽ അകാരണമായും കാരണമായും പ്രത്യക്ഷപെടുകയും ചെയ്യും .* *സുബാഹുമാരീചന്മാരെയമിച്ച്, "യാഗരക്ഷ", വിശ്വാമിത്രയാഗമാകുന്ന നിഷ്കാമ കർമ്മയോഗം പൂർത്തിയാക്കിയപ്പോൾ ബ്രഹ്മവിദ്യയാകുന്ന സീതയെ രാമന് ലഭിച്ചു. അകാര ഉകാര മകാരങ്ങളാകുന്ന വില്ല് ത്രയമ്പകം,*

“പ്രണവോധനു: ശരവോ ആത്മ ബ്രഹ്മതത് ലക്ഷ്യമുച്യതേ , അപ്രമത്തേന വേദ്ധവ്യം ശരവത് തന്മയോ ഭവേത്.” ആ വില്ലിനെ നിവർത്തി,” (പ്രാണനെ നിവർത്തി) സീതയാകുന്ന ബ്രഹ്മ വിദ്യയെ നേടി. ബ്രഹ്മവിദ്യ ഇരിയ്ക്കുന്നത് ദേഹമില്ലാത്തിടത്താണ്. വിദേഹത്തിലാണ്. അവിടെ നിന്ന് യുദ്ധമില്ലാത്ത അയോദ്ധ്യയിലേയ്ക്ക് രാമൻ എത്തി. അവിടെ രാമന്റെതന്നെ നേരത്തെ പറഞ്ഞ ശരീരമായ ദശരഥന്റെ ക്രിയാശക്തിയാകുന്ന കൈകേയി വാസനാരൂപേണ മന്ഥരയിലൂടെ പ്രവർത്തിച്ച് ജാജ്വല്ല്യമാനമായപ്പോൾ ഘോരകാന്താരത്തിലേയ്ക്ക് രാമൻ പോകേണ്ടി വന്നു.കൂടെ ബ്രഹ്മവിദ്യയും ഉണ്ട്.🙏🙏🙏🕉

Swamy Vivekananda സ്വാമി വിവേകാനന്ദ

Renjitham
Hindu Monk who changed youth

1892 ഡിസംബർ 24 ന് കന്യാകുമാരിയിലെത്തിയ വിവേകാനന്ദ സ്വാമികൾ വിവേകാനന്ദപ്പാറ എന്ന് പിൽകാലത്ത് അറിയപ്പെട്ട സ്ഥലത്തേക്ക് തന്നെയൊന്ന് കൊണ്ടുപോകാൻ തദേശിയരായ കുറച്ചു ക്രിസ്ത്യൻ മൽസ്യത്തൊഴിലാളികളോട് അപേക്ഷിച്ചു. 

പക്ഷേ അവരത് ചെവിക്കൊള്ളാത്ത കാരണം സ്വാമികൾ സ്വയം നീന്തിയാണ് പാറയിൽ എത്തിച്ചേർന്നത്. 

മൂന്ന് ദിവസത്തോളം അവിടെ ധ്യാനനിരതനായി കഴിച്ചുകൂട്ടിയ അദ്ദേഹം തിരിച്ചു അതുപോലെ നീന്തി കരക്കടിഞ്ഞു.

 ധ്യാനത്തിലിരുന്ന അദ്ദേഹത്തിന് ഉണ്ടായ അനുഭവത്തെപ്പറ്റി പിന്നീടദ്ദേഹം പറഞ്ഞത് സ്വര്ണസിംഹാസനത്തിൽ വിളങ്ങുന്ന ഭാരതീയർ ജയ് വിളിക്കുന്ന ഭരതമാതാവിനെ താൻ കണ്ടുവെന്നാണ് .

ഭാരതത്തെകുറിച്ചു പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിലും മുഖത്തുമുണ്ടായിരുന്ന  വൈകാരിക തീവ്രത. 

മറ്റൊരു വിഷയത്തിലും ഉണ്ടാകാറിയില്ലായിരുന്നു എന്ന് പാശ്ചാത്യ ശിഷ്യന്മാർ എഴുതിയിട്ടുണ്ട്.

  അമേരിക്കയിൽ ഒരു ഹിന്ദുമത സമ്മേളനം നടക്കുന്നുണ്ടെന്നും നീ അതിൽ പങ്കെടുക്കണമെന്നും ഗുരു ശ്രീരാമകൃഷ്ണ പരാമഹംസർ ആജ്ഞാപിക്കുന്നതായി സ്വപ്നം കണ്ട സ്വാമിജി  1893 ൽ അമേരിക്കയിലേക്ക് കപ്പൽ കയറി. 

മാർച്ചിൽ അവിടെയെത്തിയപ്പോളാണ് അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞത് സമ്മേളനം സെപ്റ്റംബറിൽ ആണെന്ന്. അത് മാത്രവുമല്ല ഏതെങ്കിലും സമ്മേളനപ്രതിനിധികൾ  പരിചയപ്പെടുത്തുകകൂടി ചെയ്താലേ അതിൽ പങ്കെടുക്കുവാനും കഴിയുമായിരുന്നുള്ളൂ. കയ്യിൽ പണമില്ല, ആവശ്യത്തിന് വസ്ത്രങ്ങളില്ല,പരിചയക്കാരില്ല, അതിന്റെ കൂടെ അതികഠിനമായ തണുപ്പും. 

ഹിന്ദുവെന്നോ, സന്യാസിയെന്നോ കേട്ടിട്ടില്ലാത്ത നാട്. സ്വാമി സ്വയം പഴിച്ചു.

   ഒരുദിവസം ഒരു കലുങ്കിൽ തളർന്നിരുന്നു സ്വാമികൾ ഗുരുവിനെ മനസ്സിൽ ധ്യാനിച്ചു. അദ്ദേഹം കണ്ണുതുറന്നപ്പോൾ കാണുന്നത് ഒരു വനിത അദ്ദേഹത്തിന്റെ മുന്നിൽ വന്ന് താങ്കൾ സമ്മേളനത്തിന് വന്ന കിഴക്കൻ രാജ്യങ്ങളുടെ പ്രതിനിധിയാണോ എന്ന് ചോദിക്കുന്നതായിരുന്നു. 

മിസ്സിസ് ജോർജ് ഹെയ്ൽഎന്നുപേരുള്ള ആ വിദേശവനിതയുടെ വീടായിരുന്നു പിന്നീട് സ്വാമിയുടെ അഭയകേന്ദ്രം. അവർ സ്വാമിയേ സമ്മേളന ഭാരവാഹി പ്രൊഫസർ റൈറ്റിനെ പരിചയപ്പെടുത്തി. തുടർന്ന് സ്വാമിജിക്ക് പ്രസ്തുത മത സമ്മേളനത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു.

  മറ്റുമതനേതാക്കൾ എഴുതി തയ്യാറാക്കികൊണ്ടുവന്ന കാര്യങ്ങൾ നോക്കി വായിച്ചപ്പോൾ  ഒരു കടലാസ്സ് തുണ്ടുപോലും കയ്യിൽ ഇല്ലാതിരുന്ന സ്വാമി വിവേകാനന്ദൻ സരസ്വതീ ദേവിയെ വന്ദിച്ച് ഇപ്രകാരം തുടങ്ങി…

അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ….. കാണികളുടെ കരഘോഷം മിനിറ്റുകൾ നീണ്ടുനിന്നു.

  അന്യമതങ്ങളെ പരസ്പരം അംഗീകരിക്കുന്നവരാണ് ഭാരതീയരെന്നും ആ പാരമ്പര്യത്തേ താൻ ലോകത്തിന് പരിചയപ്പെടുത്തുന്നു എന്നുള്ളതുമായിരുന്നു മൂന്ന് മിനിറ്റോളം നീണ്ടുനിന്ന ചരിത്രപ്രസിദ്ധമായ ആ പ്രസംഗത്തിന്റെ സാരം. പ്രസഗത്തിന്റെ അവസാനവും കയ്യടി നീണ്ടുനിന്നു. പിന്നീട് എല്ലാദിവസവും സ്വാമിയുടെ പ്രസംഗം സമ്മേളനദിവസത്തേ ഒഴിച്ചുകൂടാനാവാത്ത ഒന്നായിതീർന്നു.

“ഹിന്ദു ധർമ്മ പരിചയം” എന്നൊരു പ്രബന്ധവും അദ്ദേഹം തദ്‌ധവസരത്തിൽ  അവതരിപ്പിക്കുകയുമുണ്ടായി. “ഹിന്ദു മോങ്ക് ഓഫ് ഇന്ത്യ” എന്നപേരിൽ അമേരിക്കൻ പത്രങ്ങൾ അദ്ദേഹത്തെ പുകഴ്ത്തുന്നതാണ് പിന്നീട് കണ്ടത്..!

Veerabhadra Arayakkil Pattena Utsavam

നീലേശ്വരം പട്ടേന അരയാക്കിൽ ശ്രി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ വാർഷികോത്സവം ഈ വരുന്ന നവംബർ 21 തിങ്കളാഴ്ച യാ ണ് എല്ലാ ഭക്ത ജനങ്ങളും ഉത്സവത്തിൽ പങ്കെടുത്ത് ഭഗവാന്റെ അനുഗ്രഹം നേടണം ,എന്ന് ആദരപൂർവ്വം ക്ഷണിക്കുന്നു.

Naarayaneeyam

നാരായണീയം

image

…………………………..വിശ്വകന്ദ
ഛന്ദ‍ാംസി കേശവ ഘനാസ്തവ കേശപാശാ: |

ഉല്ലാസിചില്ലിയുഗളം ദ്രുഹിണസ്യ ഗേഹം

പക്ഷ്മാണി രാത്രിദിവസൗ സവിതാ ച നേത്രൈ || 4 ||

ജഗല്‍ക്കാരണനായി ജഗന്നിയന്താവായിരിക്കുന്ന ഭഗവാനേ! അങ്ങയുടെ ബ്രഹ്മരന്ധ്രസ്ഥാനം (സുഷുമ്നാനാഡിയുടെ  അഗ്രം) വേദങ്ങളാകുന്നു; പ്രശസ്തങ്ങളായ കേശപാശങ്ങളൊടുകൂടിയ ഭഗവന്‍! അങ്ങയുടെ തലമുടി മേഘങ്ങളും കമനീയങ്ങളായ പുരികക്കൊടികള്‍ രണ്ടും ബ്രഹ്മദേവന്റെ സ്ഥാനവും അക്ഷിരോമങ്ങള്‍ രാപ്പകലുകളും കണ്ണുകള്‍ ആദിത്യനുമാകുന്നു.

വിരാട് ദേഹസ്യ ജഗദാത്മത്വവര്‍ണ്ണനം – നാരായണീയം (6)) (4)