സത്സംഗം ശ്രീ കൈപ്രത്ത് അച്യുതൻ നായർ 2021 ആഗസ്ത് 21

Shri Kaiprath Achuthan Nair

തദ്വായസം തീർഥമുശന്തി മാനസാ ന യത്ര ഹംസാ നിരമന്ത്യുശിക്ക്ഷയാഃ ൧൦

അപൗരുഷേയമായ വേദങ്ങൾ വ്യസിച്ചു, അസാമാന്യമായ മഹാഭാരതം രചിച്ചു, എന്നിട്ടും തൃപ്തി വരാതെ വ്യസനചിത്തനായ ശ്രീ വേദവ്യാസ മഹർഷി, ബ്രഹ്മാവിന്റെ മാനസപുത്രനും ഭക്തശിരോമണിയുമായ ശ്രീ നാരദ മഹർഷിയോട് തന്റെ വ്യസനത്തിന്റെ കാരണമന്വേഷിക്കുന്നു.

അസ്ത്യേവ മേ സർവമിദം ത്വയോക്തം തഥാപി നാത്മാ പരിതുഷ്യതേ മേ

തന്മൂലമവ്യക്തമഗാധബോധം പൃച്ഛാമഹേ ത്വാത്മഭവാത്മഭൂതം ൫

ശ്രീ നാരദ മഹർഷി പുഞ്ചിരി തൂകി കൊണ്ട് ഉടൻ തന്നെ മറുപടി പറയുന്നു :-

ശ്രീനാരദ ഉവാച

ഭവതാനുദിതപ്രായം യശോ ഭഗവതോമലം

യേനൈവാസൗ ന തുഷ്യേത മന്യേ തദ്ദർശനം ഖിലം ൮

യഥാ ധർമാദയശ്ചാർഥാ മുനിവര്യാനുകീർതിതാഃ

ന തഥാ വാസുദേവസ്യ മഹിമാ ഹ്യനുവർണിതഃ ൯

ന യദ്വചശ്ചിത്രപദം ഹരേര്യശോ ജഗത്പവിത്രം പ്രഗൃണീത കർഹിചിത്

തദ്വായസം തീർഥമുശന്തി മാനസാ ന യത്ര ഹംസാ നിരമന്ത്യുശിക്ക്ഷയാഃ ൧൦

പുഞ്ചിരിയോടെ നാരദൻ പറഞ്ഞു:  താങ്കൾ വേണ്ടത്ര ചെയ്തിട്ടില്ല. മനഃശാന്തി ലഭിക്കാൻ ഇനിയും ചിലത് ചെയ്യേണ്ടിയിരിക്കുന്നു. മഹാഭാരതം പരോപകാരപ്രദം തന്നെ. എങ്കിലും ആ മഹാഗ്രന്ഥത്തിനു ഒരു കുറവ് വന്നുപോയി. എവിടെ ധർമ്മമുണ്ടോ അവിടെയാണ് ജയം എന്ന് പാണ്ഡവരുടെ കഥവഴി അങ്ങ് ലോകത്തെ പഠിപ്പിച്ചു.  മനുഷ്യധർമ്മങ്ങളെ പറ്റി  അതിൽ പലേടത്തും ഊന്നിപറഞ്ഞിട്ടുമുണ്ട്.  എങ്കിലും ഭഗവതപ്രാപ്തിക്ക് ഈ കലിയുഗത്തിൽ ഏറ്റവും സുഗമമായ മാർഗം   ഭക്തിയാണെന്നു  അങ്ങേയ്ക്ക് അറിയില്ലേ ?  ഏകാഗ്രമായ ഭഗവത് ഭക്തി മഹാഭാരതത്തിൽ കാണാനില്ല.  ആ വൈകല്യം പരിഹരിക്കാൻ അങ്ങ് പരിശ്രമിച്ചാലും”

ദശാദ്ധ്യായി


“സ്വല്പാ തഥാർഥ ബഹുലാ ച വരാഹ ഹോ രാ
തസ്യാ: പുന:പടുധിയാമപി ദുർഗമോfർഥ:
ഭട്ടോൽപലാദിരചിതാ വിവൃതീർവിലോക്യ
സ്പഷ്ടം കരോതു ഹൃദി ദൈവവിദർഥമസ്യാ: “
സാരം – വരാഹമിഹിരനാൽ എഴുതപ്പെട്ട ഹോരാശാസ്ത്രം എന്ന ഗ്രന്ഥം വളരെ ചെറുതാണെങ്കിലും അതിൽ വളരെയധികം അർത്ഥങ്ങളെ പ്രതിപാദിച്ചിരിക്കുന്നു. അതിന്റെ അർഥമാകട്ടെ അതിബുദ്ധിശാലികൾക്കു കൂടി കഷ്ടമാകുന്നു. അതിനാൽ ജ്യോതിഷികൾ ഭട്ടോൽപ്പലം മുതലായ(പരമേശ്വരം, വിവരണം, ചന്ദ്രിക, പ്രകാശിക) വ്യാഖ്യാന ഗ്രന്ഥങ്ങളെ നോക്കി ഹോരയുടെ അർത്ഥത്തെ ഹൃദയത്തിൻ(മനസ്സിൽ ) സ്പഷ്ടമായി ധരിച്ചു കൊള്ളണം.

പ്രശ്നമാർഗം ( പൂർവാർധം )
ശ്ളോകം -28




“ഹോരാം വരാഹമിഹിരാസ്യ വിനിഃ സൃതാം യേ മാലാമിവാധതി ദൈവ വിധ: സ്വകണ്ഠേ കൃഷ്ണീയ ശാസ്ത്രമപി ഭർതൃമതീവ സൂത്രം
തേഷാം സഭാസു മഹതീ ഭവതീഹ ശോഭാ “
സാരം – വരാഹമിഹിര ഹോരയെ മാലയെ കഴുത്തിൽ ധരിക്കുന്നതു പോലെ ഗ്രന്ഥാപേക്ഷ കൂടാതെ ചൊല്ലത്തക്കവിധം കണ്ഠസ്ഥയാക്കി ചെയ്യുകയും, നെടുമംഗല്യമുള്ള സ്ത്രീകൾ മംഗല്യത്താലിയെ എല്ലായ്പ്പോഴും കഴുത്തിൽ തന്നെ വച്ചു കൊണ്ടിരിക്കുന്ന പോലെ കൃഷ്ണീയ ശാസ്ത്രത്തെ എല്ലായ്പ്പോഴും കണ്ഠ പാഠമാക്കുകയും ചെയ്യുന്ന ജ്യോതിഷികകൾക്ക്, ജ്യോതിഷക്കാരുടെ സഭകളിൽ വലിയ ശോഭയുണ്ടാക്കും -ശ്ളോകം 29


” ഹോരായാസ്തു ‘ദശാദ്ധ്യായാം വ്യാഖ്യായാം ക്രിയതാം ശ്രമ: ദൈവജ്ഞേന വിശേഷേണ ഫലമാദേഷ്ടുമിച്ഛതാ.”
സാരം – ഹോരയുടെ ദശാദ്ധ്യായി എന്നു പേരായ വ്യാഖ്യാനത്തിൽ ജ്യോതിഷികൾ പ്രത്യേകം പരിശ്രമിക്കേണ്ടതാകുന്നു. ഫലം പറയുവാൻ വിചാരിക്കുന്നവർ അതിലേറെ പരിശ്രമിക്കേണ്ടതാകുന്നു.-ശ്ളോകം 30


“ദശാദ്ധ്യായാം വിശേഷേണ ശ്രമോ നൈവ കൃതോ യദി ദുഷ്കര: ഫല നിർദേശസ്തദ്വിദാം ച തഥാ വച: “
സാരം – ദശാദ്ധ്യായി എന്ന ഹോരാ വ്യാഖ്യാനത്തിൽ പ്രത്യേകിച്ചും പരിശ്രമിക്കാത്ത ജ്യോതിഷികൾ ഫലം പറഞ്ഞ് ഒപ്പിക്കുവാൻ പ്രയാസപ്പെടും. ദശാദ്ധ്യായിയുടെ വലിപ്പത്തെ അറിയുന്ന മഹാന്മാർ അപ്രകാരം പറഞ്ഞിട്ടും ഉണ്ടു്.
ആ വചനത്തെ തന്നെ താഴെ കാണിക്കുന്ന ശ്ളോകവും ഉദ്ധരിക്കുന്നു.ശ്ളോകം 31

ശ്ളോകം 32
“അദൃഷ്ട്വാ യോ ദശാദ്ധ്യായീം ഫലമാദേഷ്ടുമിച്ഛതി ഇച്ഛത്യേവ സമുദ്രസ്യ തരണം സ പ്ലവം വിനാ .” ഇതി
സാരം – ദശാദ്ധ്യായി എന്ന ഹോരാ വ്യാഖ്യാനത്തെ പഠിക്കാതെ ജ്യോതിശാസ്ത്ര പ്രകാരം ഫലം പറയുവാൻ മോഹിക്കുന്നതു്, കപ്പലുണ്ടായിട്ടും കടക്കാൻ പ്രയാസമുള്ള സമുദ്രത്തെ കപ്പലുകൂടിയില്ലാതെ കടക്കാൻ ശ്രമിക്കുന്നതു പോലെയാകുന്നു.
ഇതുകൊണ്ടു് ഫലം പറഞ്ഞൊപ്പിക്കുന്നതു വളരെ പ്രയാസമുള്ള കാര്യമാണെന്ന സ്വന്താഭിപ്രായത്തെ ആചാര്യൻ വെളിപ്പെടുത്തുന്നു.

ഈ ശ്ളോകം ദശാദ്ധ്യായീ പണ്ഡിത വചനമാകുന്നു.

കുംഭത്തിലെ വെള്ളി

കണ്ണീരണിഞ്ഞ മഴക്കതിരുകൾ

കുംഭത്തിലെ വെള്ളി

കണ്ണീരണിഞ്ഞ മഴക്കതിരുകൾ

കുംഭത്തിലെ വെള്ളി

കണ്ണീരണിഞ്ഞ മഴക്കതിരുകൾ

കുംഭത്തിലെ വെള്ളി

At The Doctor Kankole

05th of November 2018 Monday.

Eve of Deepavali
We are Waiting with a tocken Number 79, at Doctor. Kunhikannan.

For Consultation of Shrimathi Savitha K, for nausea, Vomiting and fatigue

Dropped pin
near Kankole, Kerala

https://goo.gl/maps/iniu6CdEXo12