തിരുവാതിരക്കളി Thiruvathirakkali

🔥തിരുവാതിരക്കളി🔥

സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് തിരുവാതിര വ്രതവും, ഈ നൃത്തവും എന്നാണ് കരുതുന്നത്.

കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരക്കളി.

മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്.

https://m.facebook.com/story.php?story_fbid=5461953653830703&id=100000483679208

പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്.

പ്രത്യേകിച്ചും തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി തിരുവാതിരക്കളിയെ കണക്കാക്കാറുണ്ട്.

ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു.

സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്.

തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്.
പെൺകുട്ടികളുടെ വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്ന് പറയുന്നു.
പുരാതനകാലത്ത് 28 ദിവസം നീണ്ടു നിന്നിരുന്ന ഒരു പരിപാടിയായാണ് ഇത് അവതരിപ്പിച്ചിരുന്നത്.

തിരുവാതിര നാളിൽ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെയാണ് 28 ദിവസം.

ആദ്യതിരുവാതിരക്കു മുന്നുള്ള മകയിരം നാളിൽ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.

ഇതാണ് തിരുവാതിരക്കളി എന്ന് പേരുവരാനുള്ള കാരണം. കേരളത്തിന്റെ ചിലഭാഗങ്ങളിൽ ധനുമാസത്തിലെ തിരുവോണം നാളിൽ തുടങ്ങി തിരുവാതിര നാളിൽ അവസാനിക്കുന്ന തരത്തിൽ 11 ദിവസത്തെ പരിപാടിയായി അവതരിപ്പിച്ചും വരുന്നുണ്ട്.

ശ്രീപാർവതി പരമശിവനെ ഭർത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു.

ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാൻ കാരണമെന്ന് ഒരു ഐതിഹ്യം.

കാമദേവനും ശിവനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. പാർവതിയുമായി അനുരാഗം തോന്നാനായി ശിവനു നേർക്ക് അമ്പെയ്യുകയും ശിവൻ ക്രോധത്തിൽ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതി പാർവതിയോട് സങ്കടം ധരിപ്പിക്കുകയും പാർവതി തിരുവാതിരനാളിൽ വ്രതം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ കാമദേവനുമായി വീണ്ടും ചേർത്തുവക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു എന്നും അതിന്റെ തുടർച്ചയായാണ് ഇന്ന് തിരുവാതിരക്കളി എന്നുവിശ്വസിക്കുന്നവരും ഉണ്ട്.

തിരുവാതിര നാളിനു മുന്നത്തെ മകയിര്യം നാളിൽ എട്ടങ്ങാടി എന്നു വിളിക്കുന്ന പ്രത്യേക പഥ്യാഹാരം കഴിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുന്നു. ചേമ്പ്, ചേന, കാച്ചിൽ, കായ, കിഴങ്ങ്, പയർ, പഞ്ചസാര, തേൻ എന്നിവയാണ് എട്ടങ്ങാടിയുടെ ചേരുവകൾ. ഇത് തലേന്ന് രാത്രിയാണ് കഴിക്കുന്നത്. എന്നാൽ ഈ ചടങ്ങ് ഇന്ന് ആചരിക്കാറില്ല. വെള്ളവും കരിക്കിൻ വെള്ളവുമാണ് കുടിക്കുക.

പകൽ വീടിന്നു മുന്നിൽ ദശപുഷ്പങ്ങൾശേഖരിച്ചു വയ്കുന്നു.

സൂര്യാസ്തമയത്തിനുശേഷമാണ് തിരുവാതിരക്കളി ആരംഭിക്കുക.

അർദ്ധരാത്രിയിൽ തിരുവാതിര നക്ഷത്രമുദിച്ചു കഴിഞ്ഞാൽ നർത്തകികൾ ഭക്ത്യാദരപൂർവം പാട്ടുകൾ പാടുകയും ദശപുഷ്പങ്ങൾ അഷ്ടമംഗല്യത്തോടൊപ്പം നിലവിളക്കും പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു.

പിന്നീട് ഈ പുഷ്പങ്ങൾ അവർ മുടിയിൽ ധരിക്കുന്നു. ഇതിനെ പാതിരാപ്പൂച്ചൂടൽ എന്നാണ് പറയുക.

ഓരോ പൂവിന്റേയും ദേവതമാരെ സ്തുതിക്കുന്ന പാട്ടുകൾ പാടിയാണ് പൂചൂടിക്കുന്നത്. കുരവയും കൂടെകാണാറുണ്ട്.

കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തിൽ പാട്ടിന്റെ താളത്തിനൊപ്പിച്ച് പെൺകുട്ടികൾ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്യുന്നു.

സാരിയും ബ്ലൗസുമാണ് തിരുവാതിരക്കളിയ്ക്ക് ഉപയോഗിക്കുന്ന വേഷം.

തിരുവാതിര കളിക്കുന്ന പെൺകുട്ടികളുടെ സംഘത്തിന് ഒരു നായിക കാണും.

നായിക ആദ്യത്തെ വരി പാടുകയും സംഘം അതേ വരി ഏറ്റുപാടുകയും ചെയ്യുന്നു.

പാട്ടിന്റെ താളത്തിനൊപ്പിച്ച് സംഘത്തിലുള്ളവർ ചുവടുവയ്ക്കുകയും കൈകൾ കൊട്ടുകയും ചെയ്യുന്നു.

ലാസ്യഭാവമാണ് കളിയിലുടനീളം നിഴലിച്ചുനില്ക്കുക. പൂജയോടനുബന്ധിച്ച് നടത്തുന്ന കളിയിലെ ചുവടുകൾ വളരെ ലളിതമായിരിക്കും.
ഇത് പരിചയമില്ലാത്തവർക്കുപോലും കളിയിൽ പങ്കെടുക്കാൻ സൗകര്യമേകുന്നു.

തിരുവാതിരനാളിൽ രാവിലെ എഴുന്നേൽക്കുന്ന നർത്തകികൾ കുളിച്ച് വസ്ത്രമുടുത്ത് ചന്ദനക്കുറി തൊടുന്നു.

രാവിലെയുള്ള ആഹാരം പഴം പുഴുങ്ങിയതും പാലും മാത്രമായിരിക്കും. അന്നത്തെ ദിവസം പിന്നീട് വ്രതമാണ്‌. ദാഹത്തിനു കരിക്കിൻ വെള്ളം മാത്രമേ കുടിക്കുകയുള്ളൂ.

ഈ നാട്യരൂപത്തിന്റെ ചുവടുകളും വടിവുകളും നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു.

ഓണം, തിരുവാതിര തുടങ്ങിയ ആഘോഷാവസരങ്ങളിലാണ് സാധാരണ ഈ കളി നടക്കാറുള്ളത്.

നമ്പൂതിരിസമുദായത്തിന്റെ വിവാഹചടങ്ങുകൾക്കിടയിലും ഇത് അവതരിപ്പിക്കാറുണ്ട്.

പഴയകാലത്ത് വീടുകളിൽ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാർ ഒരു സംഘം വനിതകളെ പഠിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ ആൺകുട്ടികളെയും പഠിപ്പിക്കും. ഈ ആൺകുട്ടികൾ കളിയിൽ പങ്കെടുക്കുകയില്ലെങ്കിലും അവർ പിന്നീട് കളിയാശാന്മാരായിത്തീരും.

Updated 28/12/20 14.28

കേരളത്തിലെ ഭൂ സൂചകങ്ങൾ

കേരളത്തിലെ ഭൂ സൂചകങ്ങൾ:

ആറന്മുളക്കണ്ണാടി, ആലപ്പുഴ കയർ, മലബാർ കുരുമുളക്, പാലക്കാടൻ മട്ട അരി, ആലപ്പുഴ പച്ച ഏലം, പൊക്കാളി അരി, വാഴക്കുളം കൈതച്ചക്ക, മധ്യതിരുവിതാംകൂർ പതിയൻ ശർക്കര, ജീരകശാല, ഗന്ധകശാല അരി, ഞവര അരി, പാലക്കാടൻ മദ്ദളം, തഴപ്പായ, കൂത്താമ്പുള്ളി സാരി, പയ്യന്നൂർ പവിത്രമോതിരം, ചേന്ദമംഗലം മുണ്ട്, ബാലരാമപുരം കൈത്തറി, കാസർഗോഡ് സാരി, കൈപ്പാട് അരി, ചങ്ങാലിക്കോടൻ നേന്ത്രപ്പഴം, തിരൂർ വെററിലു നിലമ്പൂർ തേക്ക്, മറയൂർ ശർക്കര, ഇവയൊക്കെ കേരളത്തിലെ ഭൂസൂചകങ്ങളാണ്.

ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍

Note :-ആറന്മുളയല്ല. അടയ്ക്കാ പുത്തൂർ കണ്ണാടി എന്ന് പറയും. ലോഹക്കൂട്ടുകളൊക്കെ അതു തന്നെ. ഉള്ളിലെ മുഖം നോക്കുന്നത് ലോഹങ്ങൾ Mix ചെയ്ത കൂട്ടു തന്നെയാണ്. GIass അല്ല. ഇപ്പോൾ ആ പണിപ്പുര കാണാനും കണ്ണാടി Order ചെയ്യുവാനും വിവിധ ദിയ്ക്കുകളിൽ നിന്നും ആളുകൾ എത്തിക്കൊണ്ടിരിയ്ക്കുന്നു.

ഭൂസൂചകങ്ങള്‍

ഒരുല്‍പ്പന്നത്തിന് , അത് കാര്‍ഷികമോ വ്യാവസായികമോ കരകൗശലമോ എന്തുമാകട്ടെ, അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ,ഉത്പാദകരുടെ കരവിരുത്, നിര്‍മ്മാണശൈലി, പരമ്പരാഗതമായി കൈമാറി വരുന്ന അറിവ് എന്നിവ സമഞ്ജസമായി സമ്മേളിച്ചു വരുമ്പോള്‍ ഒരു സവിശേഷ ഗുണമേന്മ കൈവരുന്നു. ഉദാഹരണത്തിന് ഒരു കാര്‍ഷികോത്പ്പന്നം എടുക്കുക. അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കൃഷി ചെയ്യപ്പെടുന്ന പ്രദേശത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി,മണ്ണ്,ജലം,വളപ്രയോഗങ്ങള്‍,പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന കൃഷി രീതികള്‍ അല്ലെങ്കില്‍ മറ്റ് ജൈവ ഘടകങ്ങള്‍ ഇവ കാരണമായി മറ്റ് പ്രദേശങ്ങളില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന സമാന ഉത്പ്പന്നങ്ങളില്‍ നിന്നും വിഭിന്നമായ ഒരു ഗുണമേന്മ കൈവരുന്നു. അത് രുചിയിലാകാം,മണത്തിലാകാം, നിറത്തിലോ രൂപത്തിലോ ഒക്കെയാകാം. ഇവിടെ ഈ സവിശേഷ ഗുണമേന്മയ്ക്ക് കാരണമാകുന്നത് പ്രകൃതി ഘടകങ്ങള്‍ അല്ലെങ്കില്‍ ജൈവഘടകങ്ങളാണെന്ന് നമുക്ക് മനസിലാക്കാം.

ഭൂസൂചകങ്ങള്‍

ഇവയ്‌ക്കൊക്കെ ഭൗമസൂചിക പദവി ( ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍) ലഭിച്ചിട്ടുണ്ടെന്നും ഇവയൊക്കെ ‘ ഭൂസൂചകങ്ങള്‍’ (ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേറ്റേഴ്‌സ്) ആണെന്നും നമ്മില്‍ പലര്‍ക്കും അറിയുകയും ചെയ്യാം. അപ്പോള്‍ എന്താണ് ഈ ഭൂസൂചകങ്ങളും ഭൂസൂചികാപദവിയുമൊക്കെ?

സ്വിസ് വാച്ച്

ഭൂസൂചകങ്ങള്‍

ഒരുല്‍പ്പന്നത്തിന് , അത് കാര്‍ഷികമോ വ്യാവസായികമോ കരകൗശലമോ എന്തുമാകട്ടെ, അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ,ഉത്പാദകരുടെ കരവിരുത്, നിര്‍മ്മാണശൈലി, പരമ്പരാഗതമായി കൈമാറി വരുന്ന അറിവ് എന്നിവ സമഞ്ജസമായി സമ്മേളിച്ചു വരുമ്പോള്‍ ഒരു സവിശേഷ ഗുണമേന്മ കൈവരുന്നു. ഉദാഹരണത്തിന് ഒരു കാര്‍ഷികോത്പ്പന്നം എടുക്കുക. അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കൃഷി ചെയ്യപ്പെടുന്ന പ്രദേശത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി,മണ്ണ്,ജലം,വളപ്രയോഗങ്ങള്‍,പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന കൃഷി രീതികള്‍ അല്ലെങ്കില്‍ മറ്റ് ജൈവ ഘടകങ്ങള്‍ ഇവ കാരണമായി മറ്റ് പ്രദേശങ്ങളില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന സമാന ഉത്പ്പന്നങ്ങളില്‍ നിന്നും വിഭിന്നമായ ഒരു ഗുണമേന്മ കൈവരുന്നു. അത് രുചിയിലാകാം,മണത്തിലാകാം, നിറത്തിലോ രൂപത്തിലോ ഒക്കെയാകാം. ഇവിടെ ഈ സവിശേഷ ഗുണമേന്മയ്ക്ക് കാരണമാകുന്നത് പ്രകൃതി ഘടകങ്ങള്‍ അല്ലെങ്കില്‍ ജൈവഘടകങ്ങളാണെന്ന് നമുക്ക് മനസിലാക്കാം.

കാഞ്ചീപുരം സാരി

ഒരു ഭൂസൂചകത്തെ സംബ്ബന്ധിച്ച് അതിന്റെ രണ്ട് കാര്യങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഒന്ന്, അതിന്റെ ഉത്ഭവനാമം ( അപ്പലേഷന്‍ ഓഫ് ഒറിജിന്‍),രണ്ട്, അതിന്റെ നിര്‍മ്മാണ ഘടകങ്ങള്‍ അല്ലെങ്കില്‍ ചേരുവകകള്‍. ഒരു ഉത്പ്പന്നം ഭൂസൂചകമാകണമെങ്കില്‍ അതിന്റെ ഉത്ഭവപ്രദേശത്തിന്റെ / മേഖലയുടെ/രാജ്യത്തിന്റെ പേര് ഉള്‍ക്കൊണ്ടുവരണം. ഉദാഹരണത്തിന് സ്വിസ് വാച്ചിലെ ‘സ്വിസ്’,മലബാര്‍ കുരുമുളകിലെ ‘മലബാര്‍’, ഡാര്‍ജിലിംഗ് തേയിലയിലെ ‘ ഡാര്‍ജിലിംഗ് ‘ എന്നിവ. ഈ സ്ഥലനാമങ്ങള്‍ അതാത് ഭൂസൂചകങ്ങളുടെ ഉത്ഭവ നാമത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. അതുപോലെ ഉത്പ്പാദനത്തിന് അവലംബമായ നിര്‍മ്മാണ ഘടകങ്ങള്‍, ചേരുവകകള്‍ എന്നിവയൊക്കെ അതിന്റെ ഉത്ഭവപ്രദേശത്തിന്റെ തനതായ ഭൗതിക സവിശേഷതകള്‍ ഗുണപരമായി ഉള്‍ക്കൊണ്ടിരിക്കണം. ഉദാഹരണത്തിന് റോഖ്‌ഫോര്‍ട്ട് വെണ്ണ, സ്‌കോച്ച് വിസ്‌കി,ഷാംപെയ്ന്‍ തുടങ്ങിയവ. ഇവയുടെയൊക്കെ നിര്‍മ്മാണ ഘടകങ്ങള്‍ അല്ലെങ്കില്‍ ചേരുവകകള്‍ യഥാക്രമം റോഖ്‌ഫോര്‍ട്ട് മേഖലയുടെയും സ്‌കോട്ട്‌ലാന്റിന്റെയും ഫ്രാന്‍സിലെ ഷാംപെയ്ന്‍ പ്രദേശത്തിന്റെയുമൊക്കെ തനതായ കാലാവസ്ഥ, ഭൂപ്രകൃതി,മറ്റ് ഭൗതിക സവിശേഷതകള്‍ എന്നിവ ആഴത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതായി കാണാം.

ഭൂസൂചകങ്ങള്‍ ബൗദ്ധിക സ്വത്ത്

ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (1948) ആര്‍ട്ടിക്കിള്‍ 27 പ്രകാരം ബൗദ്ധിക സ്വത്ത് (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ) മനുഷ്യാവകാശത്തില്‍ പെടുന്നതും സംരക്ഷണം അര്‍ഹിക്കുന്നതുമാണ്. ബൗദ്ധിക സ്വത്ത് മനുഷ്യന്റെ ഇതര സ്വത്തുപോലെ ഉടമസ്ഥാവകാശം ഉള്ളതാകുന്നു. ബൗദ്ധിക സ്വത്തിന്റെ ഉടമസ്ഥന് തന്റെ സ്വത്ത് പേറ്റന്റ് ,ട്രേയ്ഡ് മാര്‍ക്ക്,പകര്‍പ്പവകാശം (കോപ്പി റൈറ്റ് ) തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ തനിക്ക് മാത്രം അവകാശപ്പെട്ടതാക്കി മാറ്റാവുന്നതാണ്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനായുള്ള രാജ്യാന്തര സംഘടന( WIPO) ഭൂസൂചകങ്ങളെ ഇന്ന് ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിലാക്കി അംഗീകരിച്ചിട്ടുണ്ട. ലോക വ്യാപാര സംഘടന(WTO) ഭൂസൂചകങ്ങളെ ഒരു സവിശേഷ ബ്രാന്‍ഡായി കണക്കാക്കുകയും രാജ്യാന്തര തലത്തില്‍ തന്നെ അവയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ക്യൂബന്‍ സിഗാറിലെ ‘ക്യൂബ’ ,കാഞ്ചീപുരം പട്ടുസാരിയിലെ ‘കാഞ്ചീപുരം’, ബാലരാമപുരം കൈത്തറിയിലെ ‘ബാലരാമപുരം’ തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂസൂചകങ്ങള്‍ക്ക് അവയ്ക്ക് മാത്രം അവകാശപ്പെട്ട ചിഹ്നം (ബ്രാന്‍ഡ് സിംബല്‍) അനുവദിച്ചു കിട്ടുന്നു. ഇപ്രകാരം ചിഹ്നം ലഭിച്ച് സംരക്ഷിതമായ ഭൂസൂചകങ്ങളെ നിയമപരമായ കൈവശാധികാരം ഉള്ള ഉത്പ്പാദകര്‍ക്കല്ലാതെ മറ്റാര്‍ക്കും ഉത്പ്പാദിപ്പിച്ച് വിപണിയിലിറക്കാന്‍ സാധ്യമല്ല. അങ്ങിനെ ചെയ്യുകയാണെങ്കില്‍ അത് കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നു. ഉദാഹരണത്തിന്, ആറന്മുള കണ്ണാടി എടുക്കുക. അത് ഉത്പ്പാദിപ്പിക്കാന്‍ നിയമപരമായ അധികാരമുള്ള ആറന്മുളയിലെ ചില കുടുംബങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും അത് ആറന്മുള കണ്ണാടി എന്ന പേരില്‍ ഉത്പ്പാദിപ്പിച്ച് വിപണിയിലിറക്കാന്‍ സാധ്യമല്ല. എന്നാല്‍ ആറന്മുളകണ്ണാടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയും ലോഹക്കൂട്ടുകളുമുപയോഗിച്ച് ആര്‍ക്കും എവിടെയും നിലക്കണ്ണാടി ഉണ്ടാക്കി വിപണിയിലിറക്കാം. എന്നാല്‍ അതൊന്നും ആറന്മുളകണ്ണാടി എന്ന പേരില്‍ ആകരുതെന്നുമാത്രം. കാരണം ആറന്മുള കണ്ണാടി ഒരു ഭൂസൂചകമായതിനാല്‍ അതൊരു സവിശേഷ ബ്രാന്‍ഡും ബാന്‍ഡ് സിംബലുമുള്ള ഉത്പ്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നു.

shri-chakra-pooja-ilayidath-mana

https://renjiveda.wordpress.com/2012/06/17/shri-chakra-pooja-ilayidath-mana/

Meditation Techniques

FIFTEEN PORTALS TO THE SUPREME *Meditation Techniques* *from Aparokṣānubhūti*

4. Maunam

Silence is golden and a silent mind is meditative, but can silence itself become meditation?

यस्माद्वाचो निवर्तन्ते अप्राप्य मनसा सह।
मौनं योगिभिर्गम्यं तद्भवेत्सर्वदा बुधः॥॥ १०७ ॥

वाचो यस्मान्निवर्तन्ते तद् वक्तुं केन शक्यते।
प्रो यदि वक्तव्यः सोऽपि शब्द विवर्जितः॥
॥ १०८ ॥

इति वा तद्भवेन्मौनं सतां सहज संज्ञितम्।
गिरा मौनं तु बालानां प्रयुक्तं ब्रह्मवादिभिः॥
॥ १०९ ॥

107-109. The wise should always be one with that Silence wherefrom words, together with the mind, turn back, unable to reach it, but which is attainable by the Yogins. Who can describe That (i.e, Truth) whence words turn away? (So beyond a point silence is inevitable while describing the Truth). Or if the phenomenal world were to be described even that is beyond words. This, to give an alternate definition, may also be termed Silence, known among the sages as our Natural State. The observance of silence by restraining speech, on the other hand, is ordained by the teachers of Truth for the ignorant.

There are four levels of speech (vāṇī):

1. Parā Vāņī – Supreme Speech: It is the unmanifest source from which all sounds and words
emerge.

2. Pasyanti Vani – Seen Speech: When an idea takes shape, the words vaguely gather, giving a more concrete form to the idea. We begin to ‘see’ the idea, hence pasyanti.

3. Madhyamā Vani — Middle Speech: Just before we mutually speak, the words have crystallised and are clear and in syntax.

4. Vaikhari Väni — Articulate Speech: Finally, the words are enunciated with the help of the vocal chords.Not uttering the words, i.e. not expressing the vaikhari vāni is called 'verbal silence' (girā maunam). Speech is an important way of self-expression. But to keep silent is also important, as it is then that we listen, learn and grow. Bhartrhari says, "The creator made silence as a good cover to hide our foolishness (which would otherwise be exposed through words), to be used especially in a gathering of the wise."

svāyattam-ekānta-bitaṁ vidhātrā vinirmitam chāndanam ajñātāyāh, višesatah sarvavidām samāje vibūsanam mounam apanditānām.
(Niti satakam)Quarrels end when one becomes silent. One avoids the sin of lying, angry words or insults by keeping quiet. We conserve energy which gets dissipated in fruitless talk by observing silence (vrtha ālāpa -- sramaṁ maunataḥ). It is therefore said, "Silence is the best solution -- sabse badī cupa," and "One should attain everything by silence -- mounena sarvārthaṁ sādhayet.”

Om. Swamini Vimalananda.
.

കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസിലെയും, പഞ്ചായത്ത് ആഫീസ്, സർക്കാര് ആശുപത്രി
താലൂക്ക് ഓഫിസ്
പോസ്റ്റ് ഓഫിസ്
റെയിൽവേ
എയർപോർട്ട്
മുനിസിപ്പാലിറ്റി
കോർപറേഷൻ
ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിലെ ടെലഫോൺ നമ്പറും മൊബൈൽ നമ്പറും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ..

🖱digitalkerala.info/directory

കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസിലെയും, പഞ്ചായത്ത് ആഫീസ്, സർക്കാര് ആശുപത്രി
താലൂക്ക് ഓഫിസ്
പോസ്റ്റ് ഓഫിസ്
റെയിൽവേ
എയർപോർട്ട്
മുനിസിപ്പാലിറ്റി
കോർപറേഷൻ
ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിലെ ടെലഫോൺ നമ്പറും മൊബൈൽ നമ്പറും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ..

🖱digitalkerala.info/directory

नागानन्दनाथ

http://naganandanatha.blogspot.com/?m=1

नागानन्दनाथ

http://naganandanatha.blogspot.com/?m=1

Hussain Randathani ഹുസൈൻ രണ്ടത്താണി

കൃഷി പുണ്യപ്രവൃത്തിയാണ്

By: ഹുസൈൻ രണ്ടത്താണി

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിയിൽ കേരളം പിന്നോട്ടാണ് പോവുന്നത്. കൃഷി വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികളും നമുക്കുണ്ട്. എന്നിട്ടും കൃഷിഭൂമി തരിശായി കിടക്കുന്നു. ഇതൊക്കെ കേട്ടപ്പോൾ ഹസ്രത് ഉമറിന്റെ കല്പനകളെ കുറിച്ചോർത്തു. മുഹമ്മദ് നബി തന്റെ അനുചരനും നീഗ്രോ വംശജനുമായ ബിലാലിന് കുറെ ഭൂമി ദാനംനൽകിയിരുന്നു. ഈ ഭൂമി കൃഷിചെയ്യാതെ ഇട്ടത് കണ്ടപ്പോൾ ഉമർ അത് പിടിച്ചെടുക്കാൻ തീരുമാനിച്ചു. ‘പ്രവാചകൻ നൽകിയ ഭൂമി പിടിച്ചെടുക്കാൻ ഖലീഫയ്ക്ക് അവകാശമില്ലെ’ന്ന് ബിലാലും. ‘പ്രവാചകൻ ഭൂമി തന്നത് കൃഷിചെയ്യാനാണ് തരിശിടാനല്ല. അതിനാൽ ആ ഭൂമിയിൽ നിങ്ങൾക്കിനിയും അവകാശമില്ല.’ ഭൂമി തരിശായി ഇടുന്ന ഉടമകളിൽനിന്ന് ഭൂമി പിടിച്ചെടുത്ത് കൃഷിചെയ്യാൻ താത്‌പര്യമുള്ളവർക്ക് വിതരണം ചെയ്യാനായിരുന്നു ഖലീഫയുടെ തീരുമാനം. കൃഷിചെയ്യുന്നവർക്കാണ് ഭൂമിയിൽ കൂടുതൽ അവകാശമുള്ളത് എന്ന് നബി പറയുന്നു. സ്വന്തം ഭൂമിയുണ്ടെങ്കിൽ അവനവൻ തന്നെ കൃഷിചെയ്യുന്നതാണ് അത് മറ്റുള്ളവർക്ക് പാട്ടത്തിന് കൊടുക്കുന്നതിനെക്കാൾ ഉത്തമമെന്നും നബി. നാളെ മരിക്കുമെന്നായാലും ഇന്നൊരു മരം െവച്ചുപിടിപ്പിക്കാനാണ് നബി നിർദേശിച്ചത്. ഭാവിയിലുള്ളവർക്ക് അത് ഉപകാരപ്പെടും. ഒരാൾ നട്ട മരത്തിൽനിന്ന് പഴം തിന്നുന്ന പക്ഷികളും പ്രാണികളുമൊക്കെ അയാൾക്കുവേണ്ടി അല്ലാഹുവോട് പ്രാർഥിച്ചു കൊണ്ടിരിക്കുമത്രേ. വിനയമുള്ളവരുടെ ചങ്ങാതിയാണ് കൃഷിയുപകരണങ്ങൾ എന്നും നബിവചനമുണ്ട്.

ധാന്യം വിളയുന്ന കൃഷിയിടങ്ങളെ അല്ലാഹുവിന്റെ അനുഗ്രഹമായാണ് ഖുർആൻ ഗണിക്കുന്നത്. ‘ഭൂമിയെ സൃഷ്ടികൾക്കുവേണ്ടി വിരിച്ചു. അതിൽ പഴവർഗങ്ങളും കൂമ്പാളകളുള്ള ഈത്തപ്പനകളുമുണ്ട്. വൈക്കോലുള്ള ധാന്യവർഗങ്ങളും സുഗന്ധച്ചെടികളുമുണ്ട്. നാഥന്റെ ഈ അനുഗ്രഹങ്ങളെ എങ്ങനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?’ (55/10-13) ‘നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അതിനുവേണ്ടി മഴ ശക്തിയായി നാം വർഷിപ്പിച്ചു. പിന്നെ ഭൂമിയെ ഉഴുതു മറിച്ചു. അതിൽ ധാന്യങ്ങളും മുന്തിരിയും സസ്യങ്ങളും ഈത്തപ്പനയും ഇടതൂർന്ന തോട്ടങ്ങളും പഴങ്ങളും കാലിത്തീറ്റയും നാം ഉത്‌പാദിപ്പിച്ചു. നിങ്ങൾക്കും നിങ്ങളുടെ കാലികൾക്കും ഉപയോഗിക്കാൻ വേണ്ടി.’ (80/24-27) കാലി വളർത്തുന്നതും പുണ്യകർമമാണ്. പല പ്രവാചകന്മാരും ആട്ടിടയന്മാരായിരുന്നു. എട്ടു കൊല്ലം ആടിനെ വളർത്തിയാണ് പ്രാചകൻ മൂസാ (മോശെ) തന്റെ ഭാര്യയുടെ മഹ്ർ കൊടുത്തത്. മുഹമ്മദ് നബിയും ചെറുപ്പത്തിൽ ആടിനെ മേച്ചിരുന്നു.. ദൈവം പറയുകയാണ്: ‘പന്തലിൽ വളർത്തുന്നതോ അല്ലാത്തതോ ആയ തോട്ടങ്ങൾ; വ്യത്യസ്തഫലങ്ങളുള്ള ഈത്തപ്പനകളും ധാന്യവർഗങ്ങളും വ്യത്യസ്തങ്ങളായ ഒലീവുകളും ഉറുമാൻ മരങ്ങളും – എല്ലാം സൃഷ്ടിച്ചത് അവനാണ്. അവയുടെ കായ് കനികനികൾ നിങ്ങൾ ഭക്ഷിക്കുന്നു. അവ പറിച്ചെടുക്കുന്ന ദിവസം അവയിൽ മറ്റുള്ളവർക്കുള്ള അവകാശം നിങ്ങൾ കൊടുത്തു കൊള്ളുവിൻ. ദുർവ്യയം അരുത്. അവരെ അല്ലാഹു ഇഷ്ടപ്പെടില്ല; തീർച്ച.’ 96/141)
🍀🍁🌸🌸🍁🍀
https://chat.whatsapp.com/DjxU18iqAPP7eXfc57upYe

‘അന്യമതവിദ്വേഷ വൈറസി’നെതിരെ വിട്ടുമുറ്റസദസ്സുകളൊരുക്കാൻ പുരോഗമന കലാസംഘം | Kerala | Deshabhimani | Thursday Feb 6, 2020

https://www.deshabhimani.com/news/kerala/purogamana-kala-sahithya-sangham/851820

‘അന്യമതവിദ്വേഷ വൈറസി’നെതിരെ വിട്ടുമുറ്റസദസ്സുകളൊരുക്കാൻ പുരോഗമന കലാസംഘം | Kerala | Deshabhimani | Thursday Feb 6, 2020