ധ്യാനം Dhyana Peace

ധ്യാനം


മനുഷ്യമനസ്സിന്റെ പ്രകൃതി അസ്വസ്ഥതയാണ്.

ധ്യാനത്തിലൂടെ നാം അലഞ്ഞുതിരിയുന്ന ബോധമനസ്സിനെ ശാന്തതയിലേക്കും, ലയനത്തിലേയ്ക്കും കൊണ്ടുവരുവാൻ ശ്രമിക്കുകയാണ്.

ശാശ്വതമായി അവബോധത്തിന്റെ തലത്തിൽ വ്യാപരിക്കുന്ന ഒരാൾക്ക് ധ്യാനത്തിന്റെ ആവശ്യമില്ല. അതായത്, അയാൾ തികഞ്ഞ മനസ്സാന്നിദ്ധ്യത്തോടെ പ്രവർത്തിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ അയാളുടെ ഓരോ ചിന്തയുടെയും, വാക്കിന്റെയും, പ്രവൃത്തിയുടെയും കൂടെ മനസ്സും ഉണ്ടെങ്കിൽ, അയാൾ ധ്യാനിക്കേണ്ട ആവശ്യമില്ല. അയാൾ എല്ലായ്പ്പോഴും ധ്യാനത്തിന്റെ ഒരു ശൈലിയിലാണ്. അയാൾ വർത്തമാനകാലത്തിൽ ജീവിക്കുന്നു.

ഏറ്റവും അധികം ഊർജ്ജം നഷ്ടപ്പെടുന്നത് മനസ്സ് ഭൂതത്തിനും ഭാവിക്കുമിടയിൽ ചാഞ്ചാടുമ്പോഴാണ്. കഴിഞ്ഞ കാലം ഗൃഹാതുരത്വവും, കുറ്റബോധവുമായി കൂട്ടുചേർന്നുള്ളതാണ്, വരുംകാലം ഉത്ക്കണ്ഠയുടെയും. രണ്ടും അനാവശ്യമാണ്. ഭൂതം കഴിഞ്ഞതാണ്. ഭാവി വരാൻ ഇരിക്കുന്നതെയുള്ളു. നമുക്ക് ജീവിക്കാനുള്ളത് വർത്തമാനകാലത്തിലാണ്.

നാം വളരെ വ്യാകുലതകളൾ സൃഷ്ടിക്കുകയാണെങ്കിൽ നമ്മുടെ ഭാവി അനിശ്ചിതമായിരിക്കും.

നാം ദൃഢനിശ്ചായത്തോടെയും, ലക്ഷ്യബോധത്തോടെയും, മനസ്സിടറാതെ നടക്കുകയാണെങ്കിൽ നമ്മുടെ ഭാവി പൂർണ്ണമായിരിക്കും.

താൻ നേരിടാനിഷ്ടപ്പെടാത്ത ഏതെങ്കിലും സാഹചര്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഉപായമായി ഒരാൾ ധ്യാനത്തെ ഉപയോഗിക്കുന്നത് തികച്ചും കൊള്ളരുതായ്മയാണ്. ആ സമയത്ത് അയാൾ ധ്യാനിക്കുകയല്ല, അഭിനയിക്കുകയാണ് ചെയ്യുന്നത്.

ഒരു ആചാരം പോലെ ധ്യാനം നടത്തുന്നവരുടെ കാര്യവും ഇതുതന്നെയാണ്. അങ്ങനെയുള്ള ധ്യാനംകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ല. “രാവിലത്തെ ചായ കിട്ടിയില്ലെങ്കിൽ, ആ ദിവസം വ്യർത്ഥമായതുതന്നെ” എന്ന് ചിലർ പറയുമ്പോലെ, അയാളും പറയും: “രാവിലത്തെ ധ്യാനം ഇല്ലെങ്കിൽ എന്തോ ഒരു പോരായ്മ തോന്നും.” അയാൾ ആ പതിവിന്റെ സ്വാധീനത്തിൽ ആയിപ്പോയി.

നിങ്ങളെ നിയന്ത്രിക്കുന്ന ഏതു പതിവും ആത്മീയ പുരോഗതിക്ക് തടസ്സമാണ്. അതുകൊണ്ട്, നമുക്ക് ബോധത്തെ സുസ്ഥിരമായ ധ്യാനത്തിലേക്ക്യ്ക്ക് മാറ്റേണ്ടതുണ്ട്.

ധ്യാനം ആത്മാവിന്റെ തന്നോടുതന്നെയുള്ള ഒരു വിളിയാണ്.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
അൻപേ ശിവം.. വാഴ്‌വേ തവം 🔥
➖〰️➖〰️➖〰️➖〰️➖
⚛️°✓ renjiTham✓°🌈
➖〰️➖〰️➖〰️➖〰️➖
२ंजीतं☯

തലച്ചോറിനെ സ്മാര്‍ട്ടാക്കാന്‍ – To make Smarter Brain

തലച്ചോറിനെ സ്മാര്‍ട്ടാക്കാന്‍ 8 സൂപ്പർ വ്യായാമങ്ങള്‍
°°°°°°°°°°°°°°°°°°°°°°°°°°°π°π
✓ന്യൂറോബിക് എന്നത് തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളെ വിളിക്കുന്ന പേരാണ്.

✓ ശരീരഘടന നിലനിര്‍ത്താനും ആരോഗ്യത്തിനും ഉള്ള വ്യായാമങ്ങളെപ്പോലെ തലച്ചോറിന്‍റെ ആരോഗ്യത്തിനും ചെറുപ്പം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള വ്യായാമങ്ങളാണ് ന്യൂറോബിക്സ്.


renjiTham ✡🌈
💞 രഞ്ജിതം 💓🌈


✓ തലച്ചോറിനെ കുഴക്കുന്ന ചോദ്യങ്ങള്‍ക്കും കണക്കുകള്‍ക്കും ഉത്തരം കണ്ടെത്തുന്നതാണ് ഈ വ്യായാമമെന്ന് ധരിക്കേണ്ട.

കാഴ്ച, സ്പര്‍ശം, മണം, സ്വാദ്, കേള്‍വി എന്നിവയെ അടിസ്ഥാനമാക്കിയാണ് ന്യൂറോബിക് വ്യായാമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

1. പല്ലു തേക്കാം

ചിരിക്കേണ്ട. നാമെല്ലാം ദിവസവും പല്ല് തേക്കുന്നവരാണ്. ഈ വ്യായാമത്തിന് ചെയ്യേണ്ടത് ഒന്നു മാത്രം. പല്ല് തേക്കുന്ന കൈ മാറ്റുക. നിങ്ങള്‍ വലം കൈ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഇടം കൈ കൊണ്ടും ഇടം കൈ ഉപയോഗിക്കുന്ന ആളാണെങ്കില്‍ വലം കൈ കൊണ്ടും ഇനി പല്ല് തേക്കുക. ഇത് തലച്ചോറിന് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും.

2. ദൈനംദിന പ്രവര്‍ത്തികളുടെ ചിട്ട മാറ്റുക

ചിട്ടകള്‍ തലച്ചോറിന് മടി പിടിപ്പിക്കും. പ്രത്യേകിച്ച് ചിന്തിക്കാതെ കാര്യങ്ങള്‍ ശീലമായി ചെയ്യാന്‍ തലച്ചോറിന് ഇത് സഹായിക്കുന്നു. എന്നാല്‍ ചിട്ടകള്‍ മാറ്റി കാര്യങ്ങള്‍ അല്‍പ്പം കുഴച്ച് മറിച്ച് നോക്കു. തലച്ചോറിന് അപ്പോള്‍ ഉഷാറാകാതെ വയ്യെന്ന അവസ്ഥയാകും. തലച്ചോറിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടി വരും.


renjiTham ✡🌈
💞 രഞ്ജിതം 💓🌈


3. ദിവസവും കാണുന്ന വസ്തുക്കള്‍ തല തിരിച്ച് വക്കാം.

അത് കപ്പുകളാകാം, ഫോട്ടോകളാകാം, പുസ്തകങ്ങളാകാം അങ്ങനെ എന്തും തല തിരിച്ച് വയ്ക്കാം. ഇത് ഈ വസ്തുക്കള്‍ തിരിച്ചറിയുന്നതിന് തലച്ചോറിന്‍റെ ഇടത് ഭാഗത്തിന് വലത് ഭാഗത്തിന്‍റെ സഹായം തേടേണ്ടി വരുന്നു. അതായത് നിങ്ങളുടെ തലച്ചോറിന്‍റെ സര്‍ഗ്ഗാത്മകതയുള്ള ഭാഗം ഉണരുന്നു. ഇത് തലച്ചോറിനെ കൂടുതല്‍ ഉഷാറാക്കും.,

4. വസ്തുക്കളെ മണക്കാം

കുടിക്കുന്ന കാപ്പിയും വസ്ത്രവും മുതല്‍ കാറ്റിനെ വരെ മണത്ത് നോക്കാം. കണ്ണടച്ച് ആ മണം ആസ്വദിക്കാം. ചില കാര്യങ്ങളെങ്കിലും കണ്ട് മനസ്സിലാക്കാതെ മണത്ത് മനസ്സിലാക്കാന്‍ ദിവസേന ശ്രമിക്കുക. ഇത് തലച്ചോറിന്‍റെ കാഴ്ചയോടുള്ള അമിത വിധേയത്വം കുറക്കാന്‍ സഹായിക്കും. തലച്ചോറിലെ കൂടുതല്‍ കോശങ്ങളെ ഉഷാറാക്കാന്‍ ഇത് വഴി കഴിയും.


renjiTham ✡🌈
💞 രഞ്ജിതം 💓🌈


5. ഇരിക്കുന്ന സ്ഥാനം മാറ്റി നോക്കാം.

വീട്ടിലായാലും ഓഫീസിലായാലും കഴിയുമെങ്കില്‍ ഇരിപ്പിത്തിന്‍റെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കുക. വീട്ടില്‍ പ്രത്യേകിച്ചും. പഠിക്കാനിരിക്കുന്ന സ്ഥാലംമായാലും, വായിക്കാനിരിക്കുന്ന സ്ഥാലമായാലും, ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന മേശയിലെ നിങ്ങളുടെ സ്ഥാനമായാലും മാറ്റിക്കൊണ്ടിരിക്കുക. മാസത്തിലൊരിക്കലോ, രണ്ടാഴ്ച കൂടുമ്പോഴോ എങ്കിലും ഇത് ചെയ്യുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

6. കണ്ണടച്ച് നാണയങ്ങള്‍ എണ്ണാം.

സ്പര്‍ശനത്തിലൂടെ തലച്ചോറിനെ ഉന്മേഷവാനാക്കുന്ന വ്യായാമമാണിത്. ഒരു പാത്രത്തില്‍ നാണയങ്ങളെടുത്ത് കണ്ണടച്ച് അവ എണ്ണാം. ഓരോന്നും എടുത്ത് അത് തൊട്ടു നോക്കി തിട്ടപ്പെടുത്തി മാറ്റി വക്കാം. ഓരോ നാണയവും പരിശോധിച്ചശേഷം അതിന്‍റെ മൂല്യം നിങ്ങള്‍ കണ്ടെത്തിയത് തന്നെയാണോ എന്ന് കണ്ണ് തുറന്ന് നോക്കാം.


renjiTham ✡🌈
💞 രഞ്ജിതം 💓🌈


7. സൂപ്പര്‍മാര്‍ക്കറ്റില് കറങ്ങാം.

സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടേക്കാവുന്ന വ്യായാമമായിരിക്കാം ഇത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ കറങ്ങുക. താല്‍പ്പര്യമുള്ള എല്ലാ സെക്ഷനും വിശദമായി പരിശോധിക്കുക. റാക്കുകളില്‍ താഴെ മുതല്‍ മുകള്‍ ഭാഗം വരെയുള്ള ഉത്പന്നങ്ങളിലൂടെ കണ്ണോടിക്കുക. അവ വായിക്കുക. ഇത് വരെ കാണാത്തവ അതിലുണ്ടെങ്കില്‍ അവ പരിശോധിക്കാം. അവ എന്തൊക്കം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് വായിക്കാം. അതിനെക്കുറിച്ച് ചിന്തിക്കാം.

8. പുസ്തകം വായിച്ച് കൊടുക്കാം

നിങ്ങള്‍ പുസ്തകം വായിക്കുന്നതിനേക്കാള്‍ മനോഹരമാണ് നിങ്ങള്‍ വായിക്കുന്നതിനൊപ്പം മറ്റൊരാള്‍ക്ക് അത് വായിച്ച് കൊടുക്കുന്നതും. ഇത് തലച്ചോറിനെ കൂടുതല്‍ ഉണര്‍ത്തുകയും സന്തോഷമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വായന കേള്‍ക്കുന്നയാള്‍ക്കും തലച്ചോറിന് ഇത് നല്ല വ്യായാമമാണ്.


renjiTham ✡🌈
💞 രഞ്ജിതം 💓🌈


ഭൂമുഖത്തുനിന്നും തേനീച്ചകൾ അപ്രത്യക്ഷമായാൽ – “To bee , or not to bee ” ??

ലോകത്തുള്ള തേനീച്ചകൾ മുഴുക്കെ അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും…
നമുക്ക് തേൻ ലഭിക്കാതെ വരും എന്നായിരിക്കും കൂടുതൽ പേരും പറയുന്ന മറുപടി , എന്നാൽ തേനീച്ചകളുടെ നാശം കേവലം തേൻ ലഭിക്കാതിരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതാണോ….
നമുക്ക് നോക്കാം….

ഐൻസ്റ്റീൻറെ പേരിൽ പറയപ്പെടുന്ന ഒരു പ്രസിദ്ധ വചനം ഇങ്ങനെയാണ്…

” ഭൂമുഖത്തുനിന്നും തേനീച്ചകൾ അപ്രത്യക്ഷ്യമായാൽ ,പിന്നീട് മനുഷ്യൻ ഭൂമിയിൽ നാലു വർഷം മാത്രമേ ജീവിക്കൂ” (If the Bee Disappeared Off the Face of the Earth, Man Would Only Have Four Years Left To Live ) “

അദ്ദേഹത്തിന്റ വാക്കുകളിൽ ഒരു വലിയ സത്യമുണ്ട് – കാരണം നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിൻറെ വലിയ ഒരു അളവ് നമുക്ക് ലഭിക്കുവാൻ കാരണം ഈ കൊച്ചു ജീവികളാണ് , ദിവസേനെയുള്ള നമ്മുടെ ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോട് നാം ഈ ജീവികളോട് കടപ്പെട്ടിരിക്കുന്നു. നാം കഴിക്കുന്ന ഫലവർഗങ്ങലും ധാന്യങ്ങളും അടക്കം 75 % വരുന്ന നമ്മുടെ ഭക്ഷണ പദാർത്ഥങ്ങൾ ഉൽപാദിപ്പിക്കുന്നത് തേനീച്ചകൾ കാരണമാണ്.!!

പൂക്കളുള്ള സസ്യങ്ങൾ തേനീച്ചക്ക് ആവശ്യമാണ്, തിരിച്ച് തേനീച്ച പൂക്കളുള്ള സസ്യങ്ങൾക്കും ആവശ്യമാണ്.ഇവ‍ പൂക്കളിൽ നിന്ന് തേനിനോടൊപ്പം പൂമ്പൊടിയും (pollen) ശേഖരിക്കുന്നു. ഒരു സ്ഥലത്ത് നിന്നും പൂമ്പൊടി എടുത്ത് മറ്റുപൂവിൽ എത്തിച്ച് ഭൂമിയിലെ നല്ലൊരു ശതമാനം സസ്യങ്ങളുടെയും പരാഗണം (pollination) സാധ്യമാക്കുന്നത് തേനീച്ചകളാണ് .

തേനീച്ച അപ്രത്യക്ഷമായാൽ ഭൂമിയിലുള്ള ആയിരക്കണക്കിന് വെത്യസ്തങ്ങളായ വൃക്ഷങ്ങളും വിളകളുംനാമാവശേഷമാകും. ലക്ഷക്കണക്കിന്‌ മനുഷ്യർ ക്രമേണെ പട്ടിണിയാകും. ഈ കൊച്ചു ജീവികൾ ഓരോ വർഷവും സംഭാവന ചെയ്യുന്ന സാമ്പത്തിക ലാഭമെത്രയാണെന്നോ 265 ബില്ല്യൺ ഡോളർ.!!

വിശ്വസിക്കാൻ പ്രയാസമായിരിക്കും തക്കാളി,ഉരുളക്കിഴങ്ങ്‌, ഉള്ളി, ആപ്പിൾ ,ഓറഞ്ച് , മുന്തിരി ,ബദാം,നാരങ്ങ,ബെറി വർഗങ്ങൾ, സോയാബീൻ,കാപ്പി..etc അങ്ങിനെ നീണ്ടു പോകുന്നു ലിസ്റ്റ്. ഇവയെല്ലാം നമുക്ക് ലഭിക്കാൻ കാരണം തേനീച്ചകളാണ്. തേനീച്ച അപ്രത്യക്ഷമായാൽ ഇവ മുഴുക്കെ കൂടെ അപ്രത്യക്ഷമാകും. ഇവയ്ക്ക് പുറമേ ഇവയെ ആശ്രയിച്ച് നീങ്ങുന്ന മറ്റു പല വിഭവങ്ങളെയും അത് ബാധിക്കും.!!

ഉദാഹരണത്തിനു ബദാം നാം കഴിക്കുന്നു , അതിൻറെ തോടുകളാണ് (almond hulls) ലോകത്തുള്ള കാലി-കോഴി ത്തീറ്റയിലെ പ്രധാന ചേരുവകളിലോന്ന് ,ഇവ ചേർത്ത കാലിത്തീറ്റകളാണ് ഫാമുകളിലും മറ്റും ഭക്ഷണമായി നൽകുന്നത്. ഇവ നല്ല പോഷകവസ്തുവായതിനാൽ അത് കഴിക്കുന്ന മൃഗങ്ങൾ ധാരാളം പാലും മുട്ടയുമെല്ലാം നൽകുന്നു . അപ്പോൾ തേനീച്ച അപ്രത്യക്ഷമായാൽ ആദ്യം ബദാം മരം അപ്രത്യക്ഷ്യമാകും അതോടൊപ്പം നമ്മുടെ പാലും ,പാലുൽപന്നങ്ങളും മുട്ടയും കുറയും… ഒന്ന് ഒന്നിനെ ആശ്രയിച്ചാണ്‌ പ്രകൃതി മുന്നോട്ട് നീങ്ങുന്നത് .

തേനീച്ചകൾ അപ്രത്യക്ഷമാകുന്നുണ്ടോ.??

അതെ ,2006 മുതൽ

ഇന്നുവരെ ലോകത്തെ 50 % തേനീച്ചയും അപ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന പുതിയ വാർത്ത നമ്മിൽ ഞെട്ടലുളവാക്കേണ്ടതാണ് . അമേരിക്കയിലെ തേനീച്ച കർഷകരിൽ 30% മുതൽ 90% വരെ നഷ്ടം വന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു ,
തേനീച്ചകളുടെ കോളനികൾ (hives) കൂട്ടമായി അപ്രത്യക്ഷമാകുന്ന ഈ പ്രതിഭാസത്തെ Colony collapse disorder (CCD)എന്നാണറിയപ്പെടുന്നത് .2006 മുതൽ ഇതിൻറെ തോത് വർദ്ധിച്ചു വരികയാണത്രേ.! എന്ത് കൊണ്ട് തേനീച്ച കോളനികൾ കൂട്ടമായി അപ്രത്യക്ഷമാകുന്നു..?

ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയപ്പെടുന്ന മറ്റൊന്ന് നാം ഉപയോഗിക്കുന്ന മാരകമായ ഒരു കീടനാശിനിയാണ്‌. Neonicotinoids എന്ന പേരിലുള്ള ഈ കീടനാശിനി വളരെ അപകടത്തിന് ഹേതുവാകുന്നു. 2013 ൽ അമേരിക്കയിൽ ഇവയുടെ ഉപയോഗം 95 % ശതമാനമായിരുന്നത്രേ , ലോകത്തെ കീടനാശിനി വിപണനത്തിലെ 24 % നവും ഇവർ കയ്യടക്കിവെച്ചിരിക്കുന്നു , ഈ കീടനാശിനികൾ സസ്യങ്ങളുടെ മേലെ സ്പ്രേ ചെയ്യുന്നവയല്ല, മറിച്ച് വിത്തിൽ നിക്ഷേപിക്കുന്ന ഇത്തരം കീടനാശിനികൾ കൂടുതൽ അപകടകാരികളാണ് (systemic insecticide) ഇവ വളർന്നു വരുന്ന ചെടിയുടെ ഓരോ കോശങ്ങളിലുമെത്തുന്നു.

ഈ ചെടിയിൽ നിന്നും തേനീച്ച തേൻ ശേഖരിച്ച് അവയുടെ കോളനിയിൽ നിക്ഷേപിക്കുമ്പോൾ കോളനി മുഴുക്കെ കീടനാശിനി പരക്കുന്നു . തേനീച്ചകളുടെ കേന്ദ്രനാഡീവ്യവസ്ഥയുടെ (CNS) പ്രവർത്തനത്തെ ഈ കീടനാശിനികൾ തകരാറിലാക്കുന്നു. ഫലം തളർച്ചയും മരണവും കൂടെ മറവിയുമായിരിക്കും , കിലോമീറ്ററുകൾ സഞ്ചരിക്കുന്ന തേനീച്ചകൾക്ക് വഴി കണ്ടെത്തുന്ന മെക്കാനിസം (navigation) പ്രവർത്തനരഹിതമാകുമ്പോൾ അവ വഴി തെറ്റി മറ്റൊവിടെയോ എത്തിച്ചേരുന്നു .കൂട്ടം തെറ്റിയ അവ പിന്നീട് മരണത്തിനു കീഴടങ്ങുന്നു . അങ്ങിനെ കോളനിയിലെ തേനീച്ചകൾ ഓരോന്നായി ക്രമേണേ അപ്രത്യക്ഷമാകുന്നു. ലോകം മുഴുക്കെ ഈ മാരകമായ കീടനാശിനി ക്കെതിരിൽ ശബ്ദമുയർന്നിട്ടുണ്ട്. ഇനിയും വൈകിയാൽ ഒരു പക്ഷെ നിലനില്പിനു വേണ്ടിയുള്ള ഈ സമരത്തിൽ തേനീച്ചകീഴടങ്ങിയേക്കാം…

ഷെക്സ്പിയറിൻറെ ഹാംലെറ്റിലെ പ്രസിദ്ധ പ്രയോഗം ഒരൽപം മാറ്റി നമുക്ക് നമ്മോട് തന്നെ ചോദിക്കാം…

“To bee , or not to bee ” ??

മനുഷ്യനാണ് എവിടെയും വില്ലൻ..!!

പ്രകൃതിയെ ദൈവം മനോഹരമായി നമുക്ക് വേണ്ടി സംവിധാനിച്ചു തന്നിരിക്കുന്നു…
ആ സംവിധാനങ്ങളെ മാറ്റി മറിക്കുന്നത് മനുഷ്യകരങ്ങളുടെ പ്രവർത്തനങ്ങളാണ്. നൂറ്റാണ്ടുകൾ ഭീമാകാരങ്ങളായ ദിനോസറുകൾ ഭൂമി അടക്കിവാണപ്പോഴും ഭൂമിയുടെ പ്രകൃതിയിൽ അവയ്ക്ക് ഒരു വ്യതിയാനവും സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ശാസ്ത്രമല്ല പ്രശ്നം , അതുപയോഗിക്കുന്ന മനുഷ്യനാണ്.!!

നാം ചെറുതെന്ന് കരുതുന്നതും , നിസാരമായി കാണുന്നതുമായ പല ജീവികൾക്കും പ്രകൃതിയിൽ വളരെ പ്രാധാന്യമുണ്ട്…🙏🙏

(കടപ്പാട്)

കൃഷിയും പിന്നെ ചില കുഞ്ഞു കാര്യങ്ങളും

വേദിക് കൃഷിയും അഗ്നിഹോത്രവും .

മഞ്ഞൾ പകൽ പറിക്കരുത് ചില കർഷക ശാസ്ത്രങ്ങൾ പരിചയപ്പെടുത്താം .

മഞ്ഞള്‍ പകല്‍ വിളവെടുക്കില്ലായിരുന്നു സൂര്യ രശ്മിയില്‍ അതിലെ നൈട്രേറ്റ് നഷ്ട്ടപ്പെടും എന്നുള്ള സത്യം കര്‍ഷകന്‍ മനസിലാക്കിയിരുന്നു. രാത്രിയില്‍ മാത്രം മഞ്ഞള്‍ കിളച്ചു പറിക്കുന്നതിലെ ശാസ്ത്രം ഇന്നത്തെ ശാസ്ത്ര ലോകം ചിന്തിക്കും മുന്‍പ് കര്‍ഷകനിലെ ഋഷി അതൊക്കെ മനസിലാക്കിയിരുന്നു . മഞ്ഞള്‍ പകല്‍ ദേഹത്ത് തേക്കരുത് അതിനായി രാത്രിയോ സൂര്യനുദിക്കും മുന്‍പോ ചെയ്യുക . മഞ്ഞള്‍ കുപ്പിയില്‍ സൂക്ഷിക്കരുത്‌ അതിനും ഭരണി ഉപയോഗിക്കുക എന്നതൊക്കെ കൃഷിക്കാരനിൽ നിന്നാണ് വൈദ്യന്മാർ മനസിലാക്കിയത് .

പുരാതന കാലങ്ങളിൽ അങ്കാറ എന്നുള്ള വളം ഉണ്ടായിരുന്നു മിത്ര കീടങ്ങളെ മണ്ണിൽ നിറയ്ക്കുക എന്നതായിരുന്നു ഇതിലെ യുക്തി അതിനായി ആലിൻ കീഴെയുള്ള മണ്ണ് ആറിഞ്ചു ആഴത്തിൽ ചുറ്റിലും നിന്ന് കോരിയെടുക്കും എന്നിട്ടു വിത്ത് വിതറും പോലെ അത് പാടങ്ങളിൽ വിതറും അതോടെ സൂക്ഷ്മ ജീവികളുടെ എണ്ണം വര്ദ്ധിക്കും .

ആല്‍മരം കടപുഴകി വീണാല്‍ കൃഷിയിടത്തില്‍ കൊണ്ടുവന്ന് കത്തിച്ചു ചാരമാക്കുന്നതിലെ ശാസ്ത്ര യുക്തി കൃഷിക്കാരനില്‍ നിശ്ചിതമായിരിന്നു .

ആലിന്‍ കീഴിലെ മണ്ണിലെ ഈ ഗുണത്തിന് ശാസ്ത്രം എതിര്‍ത്താലും പഴമയുടെ ഈ യുക്തിയെ അനുഭവമുള്ളവന് എതിര്‍ക്കാന്‍ സാധിക്കില്ല.

രാജഭരണകാലത്ത് കർഷകൻ ആത്‍മഹത്യ ചെയ്തിട്ടില്ല കൃഷിക്കാരന് ഇന്നുള്ളതിനേക്കാൾ ആദരവ് ബഹുമാനപുരസ്സരം നല്കിയിരുന്നു .

ധര്‍മ്മശാസ്ത്രത്തില്‍ പാടവരമ്പിലെ യാത്രനിയമങ്ങള്‍ പറയുന്നുണ്ട് കൃഷിക്കാരന് നേരെ വരമ്പിലൂടെ ബ്രാഹ്മണന്‍ നടന്നു വരുമ്പോള്‍ ബ്രാഹ്മണന്‍ വരമ്പ് ഒഴിഞ്ഞു നിന്ന് കൃഷിക്കാരന് സൗകര്യം ചെയ്തു കൊടുക്കണം .രാജ്യം ഭരിക്കുന്ന രാജാവാണ് എതിരെ വരുന്നതെങ്കില്‍ പരസ്പരം തൊഴുകയ്യോടെ രാജാവും വരമ്പ് ഒഴിഞ്ഞു നില്ക്കണം വരമ്പിലൂടെ നടക്കാന്‍ നിയമങ്ങളെ മറികടന്ന് അവകാശം അനുവദിച്ചിട്ടുള്ളത് കൃഷിക്കാരന് മാത്രമാണ് . .എങ്കില്‍ പോലും ഗര്‍ഭിണി ആയ സ്ത്രി എതിരെ വന്നാല്‍ കൃഷിക്കാരന്‍ വരമ്പ് ഒഴിഞ്ഞു നില്ക്കണം എന്നുള്ള നിയമം കൂടി ചേര്‍ത്തതാണ് ധര്‍മ്മ ശാസ്ത്ര നിയമങ്ങള്‍ .

കൃഷിയെ സഹായിക്കുക എന്നതും ഗുരു ദക്ഷിണയായിരുന്നു മഹാഭാരതത്തിൽ പുലങ്ങളിൽ പണിയെടുത്തിരുന്ന ശിഷ്യ ഗണങ്ങളെക്കുറിച്ചു വ്യാസൻ വർണ്ണിക്കുന്നുണ്ട് . പഴങ്ങളും പച്ചക്കറികളും നെല്ലും കാലിമേയ്ക്കലും ഗുരുകുലത്തിൽ നടത്തിയിരുന്നു ആരുണി എന്ന ശിഷ്യൻ ജലം കയറാതെ പാട വരമ്പിനു തടയായി കിടക്കുന്ന ഭാഗം മഹാഭാരതത്തിലുണ്ട് .

വിത്ത്‌ സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏറെ ഉണ്ടായിരുന്നു

നെയ്യും തേനും 250 ഗ്രാം സമം അളവിൽ എടുത്തു അഞ്ചു കിലോ ചാണകത്തിലും ഒരു കിലോ ആലിം കീഴിലെ മണ്ണിലും ജലം ചേർത്തു കുഴച്ചു അതിൽ വിത്തുകൾ മുക്കിയാൽ ഏറെ കാലം സൂക്ഷിക്കാം .ഇതിനെ അങ്കാറ ലായനി എന്നാണു പൊതുവെ വിളിക്കുന്നത് .

എള്ള് കൃഷി നഷ്ട്ടം വരുത്തില്ല മുതിര കൃഷി നഷ്ടമാണ് അന്തരീക്ഷത്തിലെ നൈട്രജനെ ഭൂമിയിലേക്ക് എത്തിക്കുവാൻ മുതിര തന്നെ കൃഷി ചെയ്യണം എങ്കിലേ അടുത്ത കൃഷിയിൽ വിളവ് ഉണ്ടാകുകയുള്ളൂ നഷ്ടത്തിന്റെ കണക്കു മാത്രം തരുന്ന മുതിര കൃഷിയിലെ ശാസ്ത്രകാരനെ ആരും തിരിച്ചറിയുന്നില്ല .

ഋഷിചിന്തയില്‍ നിന്നാണ് മനുഷ്യന്‍ കൃഷിയുടെ തലത്തിലേക്ക് യാത്ര നടത്തിയിട്ടുള്ളത് . കച്ചവടത്തിലെ ലാഭവും നഷ്ട്ടവും വൈശ്യനെ വേദനപ്പെടുത്തുമ്പോള്‍ . വിളയുടെ നഷ്ട്ടമോ ലാഭമോ കര്‍ഷകനെ ഉറക്കം കെടുത്തിയിട്ടില്ല . കൃഷിയില്‍ ഋഷിയെ പോലെ കര്‍ഷകന്‍ സന്തോഷിച്ചിരുന്നു ലാഭമോ നഷ്ട്ടമോ മനസ്സില്‍ തട്ടാതെ കൃഷി ചെയ്യാന്‍ ഋഷിക്കെ സാധിക്കൂ ഋഷിയോളം ഉയര്‍ന്ന മനസ്സ് കൃഷിക്കെ സാധിക്കൂ ഋഷി തന്നെ കൃഷി .

ദൈവങ്ങളുടെ ഭാന്ധാരത്തെക്കാള്‍ കര്‍ഷകനെ രക്ഷകനായി കണ്ട് ദക്ഷിണ സമര്‍പ്പിച്ചാല്‍ ഉറപ്പായും ഉദ്ടിഷ്ട്ട ഗുണം ലഭിക്കും . ജീവനുള്ള പ്രതിഷ്ട്ടയാണ് കര്‍ഷകന്‍ കണ്ണ് തുറക്കാനും കരയാനും ചിരിക്കാനും അറിയാവുന്ന ദൈവം . അവനെ കരയിപ്പിക്കരുതെന്നെ പറയാനുള്ളൂ കര്‍ഷകനില്‍ ഋഷി ചിന്തകള്‍ നില നിര്‍ത്താന്‍ കര്‍ഷക ഭാന്ധാരങ്ങളും കാര്‍ഷിക പ്രതിഷ്ട്ടയായ ബലരാമകാവുകളും തിരിച്ചുവരാന്‍ ചിന്തിക്കാം .

കൃഷിയിടത്തെ വൈകുണ്ഠമായി കണ്ടു ഹോമകുണ്ഠത്തിനു മുന്നില്‍ ത്രയംബക ഹോമം നടത്തിയിരുന്നൊരു കാര്‍ഷിക വൃത്തി നമുക്കുണ്ടായിരുന്നു .

നല്ലവിളവ് തരണമേ ഈശ്വരാ എന്ന പ്രാർത്ഥനയോടെ ഭൂമി പൂജയോടെയും കൃഷി തുടങ്ങുന്നു . നിലമുഴലിൽ നുകത്തെ മുന്നോട്ടു നയിക്കുന്ന കാളയുടെ പരിഗണന മുതൽ പഞ്ച ഗവ്യം കൊണ്ട് വിളവിനെ സംരക്ഷിക്കുന്നതിലെ ഗോക്കളുടെ സംഭാവന പുരാതന കൃഷിയിൽ കാണാം.

പശുവും കാളയും ഇല്ലാത്തൊരു കൃഷിരീതിയെ സങ്കല്പ്പിക്കാന്‍ സാധിക്കാത്തൊരു കാലത്തില്‍ നിന്നും മനുഷ്യന്‍ ഏറെ പുരോഗമിച്ചപ്പോള്‍ തീരെ അധ:പ്പധിച്ചത് ആരോഗ്യമാണ് .

ഇന്നും കീടനാശിനികളുടെ പ്രയോഗം മൂലം നശിക്കുന്ന മണ്ണിരയുടെ സമ്പത്ത് അഗ്നിഹോത്രം ചെയ്യുമ്പോൾ വളരെ വേഗം തിരിച്ചു വരുന്നുണ്ട് അഗ്നിഹോത്ര ഫലമായി കൂടു വിട്ടു പോയ തേനീച്ചകൾ കൂട്ടത്തോടെ തിരിച്ചു വരുന്നതും തേന്‍ കര്‍ഷകരുടെ അനുഭവമാണ് .

ഭൂമിയെ തൊട്ടു വന്ദിച്ചേ പാടത്തേക്ക് കാൽ വെക്കൂ കുനിഞ്ഞു നിന്നുള്ള ഞാറുനടൽ ഭൂമിയുടെ കാല്പ്പാദം തൊട്ടു വന്ദിക്കൽ ആണെന്ന് നിങ്ങൾ കരുതുക .

വൈശ്യ ചിന്തകള്‍ തൊട്ടു തീണ്ടാത്ത ആധ്യാല്മിക കൃഷി രീതി ഭാരതത്തിൽ കാണാമായിരുന്നു ഋഷി മാർഗ്ഗം കൃഷി മാർഗ്ഗത്തിലൂടെ ആചരിച്ചവരാണ് നമ്മൾ .ഇതിനെ വേദിക് കൃഷി എന്നറിയപ്പെട്ടു .ത്രയംബകഹോമവും അഗ്നിഹോത്രവും നിലച്ചപ്പോൾ പാടനിലങ്ങള്‍ ബിസ്സിനസ് കേന്ദ്രങ്ങളായി മാറി രാസ വളങ്ങൾ നിലം കയ്യേറിയപ്പോള്‍ കാളക്കൂറ്റന്റെ ശരീരമുണ്ടായിരുന്ന കൃഷിക്കാരന്‍ രോഗത്തെ താങ്ങാനാവാതെ നിലങ്ങളിൽ മരിച്ചു വീണു .

കർഷകൻ…….. കരയാനും ചിരിക്കാനും കഴിയുന്ന പ്രകൃതിയിലെ ജീവനുള്ള വിഗ്രഹങ്ങളാകുന്നു .

അന്നം തരുന്നവന്‍ ദൈവമാണെങ്കില്‍ ആ പൂക്കള്‍ കര്‍ഷകന്‍റെ പാദങ്ങളില്‍ അര്‍പ്പിക്കൂ .

വിശക്കുന്നുവെന്ന് കൃഷിക്കാരനോട് പറഞ്ഞാൽ ഒരു പിടി അവിലെങ്കിലും കിട്ടും .

1912 ഓസ്ട്രിയൻ കൃഷി ശാസ്ത്രഞ്ജൻ ഡോക്ട്ടർ റുഡോൾഫ് സ്റ്റൈനർ ബയോ ഡൈനാമിക് കൃഷി രീതിയിൽ വിജയം നേടി ഇതിൽ അദ്ദേഹത്തെ സഹായിച്ചത് ഭാരതത്തിലെ കൃഷി ഗീതയും ഞാറ്റു വേല കലണ്ടറും ജ്യോതിഷ ഗ്രന്ഥങ്ങളും ആയിരുന്നു .

സൂര്യ ചന്ദ്രന്മാരുടെ ആരോഹണങ്ങൾ മനസിലാക്കി തന്നെയാണ് കൃഷി ചെയ്‌തിരുന്നത്‌ .

തിരുവാതിര എന്ന ചന്ദ്ര സഞ്ചാരവും ഞാറ്റുവേല എന്ന സൂര്യ സിന്ധാന്തവും ചേര്‍ന്ന തിരുവാതിരഞാറ്റുവേല ദിനങ്ങള്‍ കൃഷിക്ക് അനുയോജ്യമാണെന്ന് കര്‍ഷകന് അറിയാമായിരുന്നെങ്കില്‍ ആ അറിവിന്‌ പിന്നില്‍ ജോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ സഹായിച്ചിരുന്നു എന്നതാണ് വാസ്തവം .

ചൈത്ര മാസത്തില്‍ പൂര്‍ണ്ണ ചന്ദ്രനെ കാണുന്ന ദിവസം നമ്മുടെ കലണ്ടറില്‍ അന്ന് ചിത്തിര നാള്‍ ആയിരിക്കും BC മുപ്പത്തി എട്ടു മുക്കോടി വര്ഷം മുന്‍പുള്ള കലണ്ടര്‍ ചരിത്രം തിരഞ്ഞു നോക്കിയാലും ഈ അത്ഭുതം നിങ്ങള്‍ക്ക് കാണാം ഒരു മാറ്റവും കൂടാതെ നമ്മുടെ ജോതിഷ കലണ്ടര്‍ ജൈത്രയാത്ര നടത്തുന്നു ”’ വൈശാഖ മാസത്തില്‍ നിങ്ങള്‍ പൂര്‍ണ്ണ ചന്ദ്രനെ കാണും അപ്പോഴും നമ്മുടെ കലണ്ടര്‍ നോക്കിയാല്‍ വിശാഖം നക്ഷത്രം ആയിരിക്കും. തൈപ്പൂയം ദിനത്തില്‍ അതായത് മകരമാസത്തിലെ പൗര്‍ണ്ണയിൽ പൂർണ്ണ ചന്ദ്രനെ നിങ്ങള്‍ക്ക് കാണാം പക്ഷെ അന്ന് പൂയം നാൾ അയിരിക്കും ഈ കലണ്ടര്‍ ആരൊക്കെ അംഗീകരിച്ചിട്ടുണ്ടോ എന്നറിയില്ല എന്നാലും ഭാരതം നിര്‍മ്മിച്ച കലണ്ടറില്‍ യുക്തിയുടെ ശാസ്ത്രവും നിങ്ങള്‍ക്ക് ദര്‍ശിക്കാം.

കറുക വരമ്പിലെ ചെറുമാടങ്ങളും കുളങ്ങളും കാവുകളും കണ്ണിനെയും മനസ്സിനെയും സന്തോഷിപ്പിച്ചിരുന്നു . കൃഷ്ണ സഹോദരന്‍ ബലരാമന്റെ പ്രതിഷ്ടയുള്ള അമ്പലങ്ങളും വയലുകളിൽ ഉണ്ടായിരുന്നു .

സർവ്വ ചെടിയും ഒടിച്ചു നട്ടാൽ മുളയ്ക്കുന്ന തിരുവാതിര ഞാറ്റുവേല ആരംഭം മുതൽ പതിനാലു ദിവസം വരെ മഴയിൽ അമൃത് ഗുണമുണ്ടാകും എന്നുള്ള തിരിച്ചറിവ് കര്ഷകനിൽ നിന്നാണ് ലോകം പഠിച്ചത് ആ ദിനങ്ങളിൽ കർഷകർ മഴവെള്ളം ശേഖരിച്ചു കുടിക്കുമായിരുന്നു.

കൃഷ്ണ ശബ്ദം കൃഷിയിലും കാണുവാന്‍ സാധിക്കും

കൃഷ്ണ : എന്ന ശബ്ദത്തിനു ആകർഷണം ഉള്ളവൻ എന്നർത്ഥം കൊടുക്കുക .കൃഷ –വിലേഖനേ-വിലേഖനേകർഷണം .എന്നാണു കൃഷ്ണന് അർത്ഥം .കൃഷിയുമായി ബന്ധപ്പെട്ട നാമവും കൂടി ചേർന്നതാണ് കൃഷ്ണ ശബ്ദം മറ്റൊന്ന് കൃഷ്ണ സഹോദരൻ കലപ്പ ഏന്തിയ ബലരാമൻ ആണല്ലോ .കൃഷി ധാതുന കാരാഭ്യാം സാത്താനന്ദആത്മതാം കിലാഭിലപൽ ജഗ ദക്ഷകർഷിത്വം വാ കഥയദൃഷി. …കൃഷ്ണ നാമതേ….. എന്ന് വെച്ചാൽ കൃഷ്ണ നാമം ആനന്ദ ആത്മ മാകുന്നു കൃഷിയും ജഗത്തും ആകുന്നു . കൃഷ്ണേ നീലാസിത ഹരിദ്രാഭ എന്ന് തുടങ്ങുന്ന നാമങ്ങളും കൃഷ്ണ ശബ്ദത്തിൽ കാണുന്നു.

കൃഷിയോടൊപ്പം വിളഞ്ഞു നിൽക്കുന്ന പാടങ്ങളിൽമീനുകളും നത്തക്കായും മണ്ണിരയും ആര്‍ത്തുല്ലസിച്ചു ആമോദത്തോടെ വാഴുന്നത് കാണാമായിരുന്നു .

കൃഷിക്കാർ നല്ല ബലമുള്ള രാമന്മാർ തന്നെയായിരുന്നു പഴങ്കഞ്ഞിയും കപ്പപ്പുഴുക്കും തേങ്ങാച്ചമ്മന്തിയും കഴിച്ചു രോഗത്തെ തോൽപ്പിച്ച കാളക്കൂറ്റനെ പോലൊരു കൃഷിക്കാരനെയും വയലില്‍ കാണാമായിരുന്നു . അവനിലെ അഗ്നിഹോത്രിയെയും പഴമയുടെ അസ്തമയത്തിൽ കണ്ടിരുന്നു.

യാഗങ്ങള്‍ അനുഷ്ട്ടിച്ചിരുന്ന നമ്മുടെ രാജ്യത്ത് ഹോമം നിലച്ചു കൂബയിലും റഷ്യയിലെ ചെര്‍ണോബിലും അഗ്നി ഹോത്രം വീണ്ടും വയലിൽ എത്തുന്നു എന്നറിഞ്ഞപ്പോൾ യാഗങ്ങളുടെ ശാസ്ത്രം വിധിച്ച നമ്മുടെ നാട് പുറകോട്ടു മാത്രം പോയി .

വെളുത്ത വാവിനെയും കറുത്ത വാവിനെയും കണക്കിലെടുത്തേ കൃഷി ചെയ്യാൻ പാടുള്ളുവെന്ന കാർഷിക ജ്യോതിഷ വചനങ്ങളെ പിന്തുടർന്ന കൃഷിക്കാരിലും നല്ലൊരു കാർഷിക ജോതിഷിയെ പഴമയുടെ ദർശനത്തിൽ കാണാമായിരുന്നു .

പൂയം നാളില്‍ വിതച്ചാല്‍ പുഴു ശല്യം ഉണ്ടാകുമെന്നും അത്തം നാളില്‍ വിതപ്പാൻ നല്ലതെന്നും അവന്‍ മനസിലാക്കിയിരുന്നു .

സാമഗാനങ്ങളും ഓടക്കുഴലിന്റെ നാദവും വിളകളെ ആനന്ദിപ്പിച്ചിരുന്നു സാമ വേദത്തിലെ ഗീതങ്ങളെ സത്യമായി തന്നെ ആധുനിക ശാസ്ത്രവും അംഗീകരിച്ചു . എന്തായാലും കണ്ണും കാതും ഇന്ദ്രീയങ്ങളും സസ്യ ജാലങ്ങൾക്കുണ്ടെന്നു കൃഷിക്കാരൻ മനസിലാക്കിയിരുന്നു .

പുരാതന കേരളത്തിലെ കീടനാശിനികളുടെ പേരുകളിൽ നിറഞ്ഞു നിന്നതു പഞ്ച ഗവ്യം തന്നെയായിരുന്നു നിമാസ്ത്രം / ബ്രാഹ്മസ്ത്രം/ അഗ്നി അസ്ത്രം/ ദശപർണ്ണികഷായം / ബീജാമൃതം / ജീവാമൃതം / ഇതൊക്കെ മുൻകാല കീട നാശിനികളുടെ പേരുകളാണ് ഇതൊക്കെ തിരിച്ചു വരട്ടെ .

ചെര്ണോബിലെ 1986 ലെ ആണവ ദുരന്ത മേഖലയിലെ പുല്ലുകളിലും അത് തിന്നുന്ന പശുക്കളുടെ പാലിലും റേഡിയോ ആക്റ്റിവ് വിഷങ്ങൾ ഉണ്ടായിരുന്നു അഗ്നിഹോത്രം ചെയ്ത ഫാമുകളിൽ റേഡിയോ ആക്റ്റിവിറ്റി കുറവായിരുന്നു എന്നതിന് രേഖകളും തെളിവുകളും ഉണ്ട് .

ചാണക്യ നീതിയിൽ വിത്തുകളുടെ വിവരങ്ങൾ ഉണ്ട്

വിത്ത് നീളത്തിൽ ഉള്ളതാണെങ്കിൽ നെയ്യും തേനും പുരട്ടുക ഉരുണ്ട വിത്തുകളിൽ ചാണകം പൊതിഞ്ഞു സൂക്ഷിക്കുക .എന്നുള്ള ചാണക്യ വാചകം വായിക്കാൻ ഇടയായി .

പശുവിൻ മൂത്രത്തിലെ കോപ്പർ ഗുണം വെളുത്ത പൂപ്പലുകളെയും കുമിൾ രോഗത്തെയും നശിപ്പിക്കും അതിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നത് ഗുണത്തെക്കാള്‍ ദോഷം ചെയ്യും .

ചെമ്പിൽ നെല്ല് പുഴുങ്ങിയാൽ ഏറെ നാൾ കേടുകൂടാതെ ഇരിക്കും .

മോര് വെള്ളം ചേർത്തു തളിച്ചാൽ കീടങ്ങൾ ചത്തു വീഴും .

വേപ്പിൻ കുരു അരച്ച് വെള്ളത്തിൽ കിഴികെട്ടിയോ മറ്റോ കലർത്തുക ആ ജലം രണ്ടു നാൾ വെച്ചാൽ കീട നാശനത്തിന് ഉപയോഗിക്കാം .

നവഗവ്യത്തിന് വേണ്ടി ശർക്കരപ്പാവ് കലക്കിയ പാത്രത്തിൽ കൊമ്പൻ ചെല്ലികൾ ചത്തു കിടക്കുന്നതു കാണുമ്പോൾ തെങ്ങിലെ ചെല്ലിയെ പിടിക്കാൻ മറ്റു മാർഗ്ഗങ്ങൾ തേടേണ്ട ആവിശ്യമില്ല .ശർക്കര നീര് തന്നെ ചെല്ലിയുടെ ശത്രു .

പശുക്കൾ ഇടുന്ന പച്ചച്ചാണകം അപ്പോൾ തന്നെ എടുത്തു മുറ്റത്തു തളിച്ചാൽ ബാക്ട്റ്റീയകള്‍ ഇല്ലാതാവുന്നു അത് കൃഷിയിടത്തിൽ തളിച്ചാലും നല്ലതാണ് . ഇതിനായി ഒരിക്കലും വിദേശ ഇനം പശുക്കളെ സമീപിക്കരുത് .
”’ ജീവോ ജീവസ്യ ജീവനം ജീവൻ ജീവനെ നിലനിർത്തുന്നു . ”

ഗോമൂത്രത്തിൽ സൾഫർ ഉണ്ട് ഇത് ഇലകളിൽ ഇലക്ട്രോ മാഗ്നറ്റിക് പവർ കൂട്ടുന്നുണ്ട് ഗോമൂത്രത്തിൽ ഇരുമ്പു ചെമ്പു / സൾഫർ / നൈട്രജൻ / ഫോസ്ഫറസ് / പൊട്ടാഷ് / കാൽസ്യം / സോഡിയം ഇതൊക്കെയുണ്ടെന്നു പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ് ഇതൊക്കെ വിളകൾക്ക് ഏറെ ആവിശ്യം ഉള്ളതുമാണ് അതൊന്നും മണ്ണിൽ ദോഷം ഉണ്ടാക്കുന്നില്ല .

കള്ളും കരിക്കിൻ വെള്ളവും തേങ്ങാ വെള്ളവും കരിമ്പിൻ നീരും ശർക്കര വെള്ളവും പാലും പഴവും ഒന്നിച്ചു ലയിപ്പിച്ചാൽ നല്ലൊരു കീട നാശിനിയാകും ഈലായനി പഞ്ച ഗവ്യത്തിൽ ചേർക്കാം

പഞ്ച ഗവ്യം നിർമ്മിക്കുമ്പോൾ ചാണകവും മൂത്രവും ഒരേ അളവിലും പാലും തൈരും മൂന്നിലൊന്നും നെയ്യ് പത്തിലൊന്നും മതിയാകും .കൃഷിയിൽ ഉടനെ ഉപയോഗിക്കരുത് പുളിപ്പിക്കാൻ ഒരാഴ്ച വെക്കുന്നതും ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നതും ഏറെ ഗുണം ചെയ്യും .

വിളവെടുത്താൽ ഫലം മാത്രം എടുത്തു അതിലെ വൈക്കോലും സസ്യ നാമ്പുകളും പാടത്തും പറമ്പിലും ഇട്ടാൽ കളകൾ വളരില്ല കളപറിക്കൽ കൂലി ലാഭമുണ്ടാകും നനവ് നിലനിൽക്കും ഈ പ്രവർത്തി കൊണ്ട് മണ്ണിരകൾ ഏറെ ജീവിക്കും .നെല്ല് വിതച്ചിടത്തു വീണ്ടും നെല്ല് വിതച്ചാൽ പിന്നീട് അതെ വിത്ത് അധിക വിളവ് തരില്ല ആയതിനാൽ എള്ള് ചാമ എന്നിവ കൃഷി ചെയ്യണം .

തരിശായ നിലങ്ങൾ പാറകൾക്കു തുല്യമാണ് തരിശുഭൂമി ശിലയായ അഹല്യയാകുന്നു മോക്ഷം കൊടുക്കാൻ ഇനിയും രാമൻ ജനിക്കട്ടെ .രമന്തേ യോഗിന അസ്മിൻ ഇതി രാമഃ / യോഗയുടെ നിർവൃതിയിൽ രസം നിറയുമ്പോൾ രാമൻ ജനിക്കുന്നു എന്നത് ആണ് രാമ എന്ന വാക്കിനർത്ഥം .എന്തായാലും ബലരാമൻ ഇനിയും ജനിക്കട്ടെ .

വനത്തിൽ കാളയെ ഉഴേണ്ട ആവിശ്യം ഇല്ല അവിടെ എല്ലാം തഴച്ചുവളരുന്നു വനത്തില്‍ പ്രകൃതിയെന്ന കൃഷിക്കാരനെ കണ്ടു നമുക്കും പലതും പഠിക്കാനുണ്ട് വനങ്ങള്‍ ഇലകൾ വീഴ്ത്തി പുതയിടുന്നു പലതരം സസ്യങ്ങൾ വളരുന്നതിനാൽ കീടങ്ങൾ പെരുകുന്നില്ല .

വനങ്ങളെ പഠിച്ചു പ്രകൃതി കൃഷി ചെയ്യുന്ന രീതിയും മനുഷ്യന്‍ ആവർത്തിക്കാൻ തുടങ്ങട്ടെ…

അഗ്നേ.. Agne…

അഗ്നേ.. Agne…

Fire of Wisdom Agnihotra അഗ്നിഹോത്രം

അഗ്നേ നയ സുപഥാ രായേ അസ്മാൻ
വിശ്വാനി ദേവ വയുനാനി വിദ്വാൻ
യുയോദ്ധ്യസ്മജ്ജുഹുരാണമേനോ
ഭൂയിഷ്ഠാം തേ നമ ഉക്തി വിധേമ

അഗ്നേ ദേവ  = അഗ്നിദേവാ 
വിശ്വാനി വയുനാനി  = സകല കർമ്മങ്ങളെയും ജ്ഞാനത്തെയും അറിയുന്ന 
ത്വം  = അങ്ങ്   
സുപഥ  = നല്ല മാർഗത്തിലൂടെ പരബ്രഹ്മത്തിലേക്ക്  
അസ്മാൻ  = എന്നെ   
നയ  =  നയിച്ചാലും.
അസ്മത്  = എന്നിൽനിന്ന് 
ജുഹുരാണം   = കുടിലമായ 
ഏനാഃ   = പാപത്തെ 
യുയോധി   = വേർപെടുത്തുക 
തേ   = അങ്ങേക്ക് 
ഭൂയിഷ്ഠാം   =  പലതരത്തിലുള്ള 
നമ ഉക്തീം   = നമസ്കാരവചനങ്ങളെ
വിധേമ   =  ചെയ്യാം.

Agni 🔥 Fire

അഗ്നേ, ഞങ്ങളെ നേർവഴിയിലൂടെ നിത്യാനന്ദത്തിലേക്ക് നയിച്ചാലും. ഞങ്ങളുടെ എല്ലാച്ചെയ്തികളും അറിയുന്ന നീ ഞങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കാനായി ഞങ്ങൾ വീണ്ടും വീണ്ടും നമിക്കുന്നു 

മരണശേഷം ശരീരം അഗ്നിയിൽ ദഹിച്ച് ഭസ്മമായിത്തീരും. 

ഈശ്വരാംശമായ ആത്മാവ് വായുവിൽ കലർന്നു  നിലനിൽക്കും.

ഈശ്വരാ ഞാൻ ചെയ്തവയെല്ലാം അങ്ങ് ഓർക്കുക. 

അഗ്നിദേവാ, എല്ലാം അറിയുന്ന അങ്ങ് എന്നെ നല്ല മാർഗത്തിലൂടെ ഈശ്വരനിലേക്കു നയിക്കുക.

എന്നിൽനിന്നു പാപത്തെ വേർപെടുത്തുക. അങ്ങയെ ഞാൻ നമസ്കരിക്കുന്നു.     

Watch “കരിങ്കുട്ടിച്ചാത്തൻ KuttyChaathan” on YouTube

Spirituality – ആദ്ധ്യാത്മികത

२ंजीतं☯
Spirituality

ആദ്ധ്യാത്മികത
°✓ renjiTham_✓°


പണത്തിലും പ്രശസ്തിയിലും അധികാരത്തിലും ബുദ്ധിയിലും നമുക്ക് താഴെയെന്ന് തോന്നുന്നവരോട് സ്വാഭാവികമായി തോന്നുന്ന ആധിപത്യ സ്വഭാവം പുറത്തേക്ക് ഒഴുകാതിരിക്കാൻ ശ്രദ്ധിക്കുകയും അവരോട് തുല്യതയോടെ പെരുമാറാൻ തുടങ്ങുകയും ചെയ്യുന്നിടത്ത് ഒരാൾ ആത്മീയനായി തുടങ്ങുന്നു എന്നു പറയാം.

ജീവന്റെ , ജീവിതത്തിന്റെ സ്പിരിറ്റിൽ തൊട്ടു തുടങ്ങുന്നത് അവിടെയാണ്.
അതു തന്നെയാണ് സ്പിരിച്വാലിറ്റി.

ആകപ്പാടെ വിഷണ്ണനായി നടന്നു പോകുന്ന ഒരാളോട് എതിരെ വരുന്ന ഒരാൾ ചുമ്മാ ഒന്നു പുഞ്ചിരിച്ചാൽ അടിമുടി തെളിഞ്ഞതു പോലുള്ള ആശ്വാസമാണ്.

ഞാനും എന്റെ സംഘർഷവും മാത്രമുണ്ടായിരുന്നിടത്ത് ചുറ്റുപാടുകളെല്ലാം വന്നു നിറയുന്നു.

ഒരു പ്രസരിപ്പ് വന്നു പുല്കുന്നു.

എല്ലാറ്റിനോടും സ്നേഹം.

സൗഹൃദം.

കുറച്ചു നേരത്തേ ക്കാണെങ്കിലും ആ ഒരു വെറും പുഞ്ചിരിക്ക് പകരാനായ സ്പർശം തന്നെയാണ് ആത്മീയത.
°✓ renjiTham_✓°

ഓമന തിങ്കള്‍ക്കിടാവോ.. Omanathingal kidavo

നല്ലൊരു സായാഹ്നം.

പോക്കുവെയിലേറ്റ് നടത്തം കഴിഞ്ഞു മടങ്ങിയെത്തിയ , സവിതയുടെഅഛനും, മനുവും ഒരു മൃദുഭാഷണത്തിന്റെ മാനസികനിലയിലമർന്നു.

ശ്രീ പ്രഭാവർമ്മയെക്കുറിച്ചെന്തോ പറയുമ്പോൾ, ഈയിടെ വായിച്ച ലേഖനത്തെ അഛൻ പെട്ടെന്നോർത്തു. ഇരയിമ്മൻ തമ്പിയുടെ കവന വൈഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം, ആണീ കുറിപ്പിന് ആധാരം

“ഓമന തിങ്കള്‍ക്കിടാവോ.. നല്ല കോമളത്താമര പൂവോ …”

 ഈ താരാട്ടു പാട്ട്  കേൾക്കാത്തവർ ഉണ്ടോ?
_____________________________________
https://youtu.be/pObGoeJPP2E

ഓമന തിങ്കൾ കിടാവോ..
നല്ല കോമള താമര പൂവോ… (2)
പൂവിൽ വിരിഞ്ഞ മധുവോ..പരി..
പൂർണേന്തു തന്റെ നിലാവോ…

പുത്തൻ പവിഴ കൊടിയോ..ചെറു..
തത്തകൾ കൊഞ്ചും മൊഴിയോ….
ചാഞ്ചാടിയാടും മയിലോ…മൃദു..
പഞ്ചമം പാടും കുയിലോ…

തുള്ളും ഇളമാൻ കിടാവോ…ശോഭ..
കൊള്ളിന്നോരന്നക്കൊടിയോ..
ഈശ്വരൻ തന്ന നിധിയോ..
പരമേശ്വരി ഏന്തും കിളിയോ…

പാരിജാതത്തിൻ തളിരോ..എന്റെ
ഭാഗ്യദൃമത്തിൻ ഭലമോ..
വാത്സല്യ രത്‌നത്തേ വയ്പ്പാൻ..
മമ..വച്ചോരു കാഞ്ചന ചെപ്പോ…

ദൃഷ്ട്ടിക്കു വെച്ചോരമൃതോ…
കൂരിരുട്ടത്തു വച്ച വിളക്കോ….
കീർത്തിലതക്കുള്ള വിത്തോ…
എന്നും കേടൂവരാതുള്ള മുത്തോ…

ആർത്തി തിമിരം കളവാനുള്ള…
മാർത്താണ്ട ദേവപ്രഭയോ…
സുക്തിയിൽ കണ്ട പൊരുളോ…അതി..
സൂക്ഷമമാം വീണാരവമോ..

വമ്പിച്ച സന്തോഷ വാല്ലി തന്റെ..
കൊമ്പത്തു പൂത്ത പൂവല്ലീ..
പിച്ചകത്തിൻ മലർച്ചെണ്ടോ..
നാവിൻ..ഇച്ചനൽക്കുന്ന കൽക്കണ്ടോ…

പൂമാനമേറ്റൊരു കാറ്റോ..ഏറ്റം..
പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ…
കാച്ഛിക്കുറുക്കിയ പാലോ…
നല്ല ഗന്ധമേഴും പനിനീരോ…

നന്മ വിളയും നിലമോ.. ബഹു..
ധർമ്മങ്ങൾ വാഴും ഗൃഹമോ…
ദാഹം കളയും ജലമോ..മാർഗ..
ഖേദം കളയും തണലോ..

വാടാത്ത മല്ലിക പൂവോ..ഞാനും..
തേടി വച്ചുള്ള ധനമോ…
കണ്ണിനു നല്ല കണിയോ..
മമ കൈവന്ന ചിന്താമണിയോ…

ലക്ഷ്മീ ഭഗവതി തന്റെ..തിരു..
നെറ്റിയിലിട്ട കുറിയോ..
എന്നുണ്ണി കൃഷ്‌ണൻ ജനിചോ..പാരി..
ലിങ്കനെ വേഷം ധരിച്ചോ…

ലാവണ്യ പുണ്യ നദിയോ..ഉണ്ണി..
കാർവർണ്ണൻ തന്റെ കാളിയോ..
പത്മനാഭൻ തൻ കൃപയോ..ഇനി..
ഭാഗ്യം വരുമ്മ വഴിയോ…
_____________________________
മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ ഈ താരാട്ടു പാട്ട് സ്വാതി തിരുന്നാളിനായി ഇരയിമ്മന്‍ തമ്പി രചിച്ചതാണ്. തിരുവിതാംകൂറിന്റെ രാജപദവിയിലിരുന്ന മഹാറാണി ഗൗരി ലക്ഷ്മിഭായിയുടെ നിർദ്ദേശമനുസരിച്ച്, കൈക്കുഞ്ഞായിരുന്ന സ്വാതി തിരുന്നാളിനെ  ഉറക്കാനായാണ് തമ്പി ഇതെഴുതിയത്.സ്വാതി തിരുന്നാൾ  തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണ് ഇരയിമ്മന്‍ തമ്പി ഈ കവിത  എഴുതിയത് എന്നും പറയപ്പെടുന്നു. എന്നാൽ  ഗാനരചയിതാവു മാത്രമല്ല തമ്പി ,കവിയും, ആട്ടക്കഥാകാരനും കൂടിയാണ്.

ഇരയിമ്മന്‍ തമ്പി ജനിച്ചത് കൊല്ലവര്‍ഷം 958 തുലാമാസത്തില്‍ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ‘കിഴക്കേമഠം’ എന്ന ഭവനത്തിലാണ്. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാര്‍വ്വതിപ്പിള്ള തങ്കച്ചിയായിരുന്നു തമ്പിയുടെ മാതാവ്. പിതാവ് ചേര്‍ത്തല നടുവിലെ കോവിലകത്തു കേരളവര്‍മ്മ തമ്പാന്‍. ശാസ്ത്രി തമ്പാന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

ഇരയിമ്മന്‍ തമ്പിയുടെ ആദ്യഗുരു പിതാവു തന്നെയായിരുന്നു.  കാവ്യം, നാടകം, വ്യാകരണം എന്നിവയില്‍ ഇരയിമ്മന്‍ തമ്പി ചെറുപ്പത്തില്‍  തന്നെ അസാധാരണമായ പാണ്ഡിത്യം നേടി. പില്‍ക്കാലത്ത് സംസ്കൃതസാഹിത്യം, വേദാന്തം, സംഗീതശാസ്ത്രം എന്നീ വിഷയങ്ങളിലും ആഴത്തിലുള്ള അറിവ് നേടി . സ്വാതിതിരുനാളിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന ഇരയിമ്മന്‍തമ്പിയെക്കുറിച്ച് കേരളസാഹിത്യചരിത്രത്തില്‍  ഉള്ളൂര്‍ പറയുന്നത്, ‘ആസ്ഥാനകവി എന്ന ബിരുദത്തിന് കേരളത്തില്‍ ഒരു കവി അര്‍ഹനായി ജീവിച്ചിട്ടുണ്ടെങ്കില്‍ അത് ഇരയിമ്മന്‍ തമ്പിയാണ്’ എന്നത്രേ.

ആട്ടക്കഥകള്‍, സംസ്കൃതകീര്‍ത്തനങ്ങള്‍, മലയാള ഗാനങ്ങള്‍, ഊഞ്ഞാല്‍ പാട്ടുകള്‍, ഒററശ്ലോകങ്ങള്‍, താരാട്ടു പാട്ടുകള്‍ എന്നിങ്ങനെ നിരവധി മേഖലകളിലാണ് ഇരയിമ്മന്‍ തമ്പി തന്റെ സാഹിത്യ വൈഭവം പ്രകടിപ്പിച്ചിട്ടുള്ളത്. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം, എന്നിവയാണ് ആട്ടക്കഥകള്‍. ഇവയ്ക്കു പുറമേ രാജകുടുംബവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക അസുലഭ സന്ദര്‍ഭങ്ങളെയും അദ്ദേഹം തന്റെ കൃതികള്‍ക്ക്  വിഷയമാക്കിയിട്ടുണ്ട്. ഭക്തിരസം  തുളുമ്പുന്ന  ‘കരുണചെയ്യുവാനെന്തു താമസം കൃഷ്ണാ’, ശ്യംഗാര രസം നിറഞ്ഞ ‘പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ’ എന്നു തുടങ്ങി തമ്പിയുടെ അതുല്യമായ അനവധി രചനകള്‍ മലയാള മനസ്സില്‍ സ്ഥിരവാസമുറപ്പിച്ചവയാണ്.

ഇരയിമ്മന്‍ തമ്പി വിവാഹം ചെയ്തത് ഇടയ്ക്കോട് കാളിപ്പിള്ള തങ്കച്ചിയെആണ് . ഈ ദമ്പതികള്‍ക്ക് മൂന്നു പെണ്‍മക്കൾ  ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. കേരളീയഗാന രചയിതാക്കളില്‍ സ്വാതിതിരുനാള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അവകാശപ്പെടാവുന്ന ഈ കലാനിപുണന്‍ കൊല്ല വര്‍ഷം 1031 കര്‍ക്കിടമാസത്തില്‍ 73ാം വയസ്സില്‍ അന്തരിച്ചു.  

Rf:-ദേശാഭിമാനി പത്രത്തിന്റെ 2013 ജനുവരി 20 ഞായർ വാരാന്തപ്പതിപ്പ്‌  -പ്രഭാവർമ്മ എഴുതിയ ‘ഓമനത്തിങ്കൾ കിടാവോ’ ഗംഭീരമായ സമകാലികപ്രസക്തിയുള്ള ലേഖനമായിരുന്നു. ഒരു ഓസ്കാർ വിവാദം വേണ്ടി വന്നു, അന്യഥാ മഹാനായ ഇരയിമ്മൻ തമ്പിയെ ഓർമ്മിച്ചെടുക്കാൻ എന്ന വിമർശനമാണ്‌ കവിയായ പ്രഭാവർമ്മ ഉയർത്തിയിരിക്കുന്നത്‌.

https://en.wikipedia.org/wiki/Irayimman_Thampi

https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%AF%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF


Orthopedic consultation with Doctor C. R. Jayadevan

Orthopedics Payyannur renjiTham

Anaamaya Medical Institute Annur Road, Payyanur, Kerala 670307, India +91 4985 215 500 https://maps.google.com/?cid=2151118658832562044

Orthopedics, Ortho, consultation,  Doctor C. R. Jayadevan, Dr, Ortho, Payyannur, Anaamaya Medical Institute, Dr. ,Sajin. K.M, Dr.,Deepu Sebastian, renjiTham, Renjith Krishnan,renjiveda, അസ്ഥിരോഗം, ആർത്രൈറ്റിസ്സ്, വാതം, ആമ, arthritis, arthroplasty, arthritis,Vata,vaatha

Orthopaedic Doctors in Payyannur, Kannur, Vellur,

Orthopaedic surgeons carry out different bone surgeries such as joint replacement, knee replacement, diagnose and treat arthritis, bone injuries, etc.How long do orthopaedic surgeries take to recover?Are orthopaedic surgeries covered by insurance?

Payyanur Co-Operative Hospital Society

Dr. C.R. Jayadevan ( Consultant Orthopaedic Surgeon )

Dr. C.R. Jayadevan, Orthopaedic Surgeon in South Bazar, online appointment, fees for  Dr. C.R. Jayadevan, address of Dr. C.R. Jayadevan, view fees, feedback of Dr. C.R. Jayadevan, Dr. C.R. Jayadevan in South Bazar, Dr. C.R. Jayadevan in Kannur

  • Dr. C.R. Jayadevan ( Consultant Orthopaedic Surgeon )
  • 543 Views
  • MBBS, D Ortho, MS Ortho

About Dr. C.R. Jayadevan

Dr. C.R. Jayadevan is a consultant Orthopaedic Surgeon in South Bazar, Kannur. He is currently practicing at Payyanur Co-Operative Hospital Society in South Bazar, Kannur.

Dr. C.R. Jayadevan is a qualified Orthopaedic Surgeon in South Bazar.

As a Orthopaedic Surgeon, his area of expertise includes Fracture Treatment, Joint Diseases, Joint Replacement Surgery, Knee Replacement Surgery, Hip Replacement Surgery, Spine Disorders, Total Hip Replaceme etc.

Patients from all around South Bazar and entire Kannur come to Dr. C.R. Jayadevan with lots of hopes and the doctor ensures that the patients are satisfied with the treatments, with his experience and the techniques he uses as a Orthopaedic Surgeon.

RHEUMATOLOGIST IN OLD BUSSTANDPAYYANUR

YOGA VASISTHA SARA SANGRAHA

  • Commentary By Swami
  • TEJOMAYANANDA Introduction The background of Yoga Vasistha In the Rāmayana-s (story of Sri Rāma) written by Tulsidas-ji, Vālmiki-ji, Vyāsa-ji, etc., neither the details about the teaching of Väsiştha-ji to Sri Rāma nor the circumstances that led to the dialogue are elaborated upon. Both of these are expounded in Yoga Vāsiştha. Upon graduation from the gurukula (residential school where both the spiritual and secular knowledges were taught), Śri Rāma along with his brothers Lākṣmaṇa, Bharata and Satrughna, some friends and Brahmin-s, visited various holy places all over India. On his return Sri Rāma became very withdrawn. He did not participate in any sports, nor entertainment like music, dance or drama, nor in merry making with friends. He preferred to be alone and did not even speak much. His brothers too became affected by his mood. His father, King Dasaratha was worried. He wondered, “What has come over my cheerful and enthusiastic son?” He tried his best to bring Sri Rāma out of this mood but did not succeed. At around the same time, Sage Viśvāmitra was staying in Siddhāśrama, near present day Patna. He was unsuccessfully trying to perform a yajña (sacrificial rite). Demons disturbed the proceedings by throwing unholy materials over the sacrificial site. Having heard that the Lord had incarnated in Ayodhyā as the son of King Dasaratha, he went towards Ayodhyā to seek His help in completing the yajña. Upon reaching Ayodhya, he was worshipfully received by King Dasaratha. Dasaratha said, “I am overjoyed to see you. I feel blessed by your presence. Please tell me what brings you here. I shall immediately fulfill your wish. Sage Visvāmitra explained his predicament and requested the king to permit Sri Rama and Laksmana to come along and protect the yajña. Dasaratha being very attached to Sri Rama, was shocked and said, “Please ask for anything other than Sri Rāma. After all, he is too young and delicate to fight those terrible monsters.” Visvāmitra was angry that Dasaratha was now hesitating in fulfilling his promise and was about to leave in a huff. Sage Vasistha advised Daśaratha not to anger Viśvāmitra and assured him that no harm would come to Sri Rāma in the care of Viśvāmitra. Sri Rāma was called to the court and instructed to go with Viśvāmitra. Sri Rāma, otherwise a very obedient son, refused to comply on this occasion. Describing his own state of mind, Sri Rāma refused to act when in such confusion. He said, “During my travels I saw that everyone is suffering — the rich, the poor, young and old. Everything in the world is perishing. There is nothing permanent. All pleasures are pithless and pain-ridden. Man is proud of his possessions and runs day and night after fleeting objects. I see no purpose to life. Who am I? What is the nature of the world? What is the purpose of human existence? I refuse to do anything till I get answers to these questions. My mind is unprepared to make any decisions or undertake any actions.”

Om. Swami Tejomayananda.
Will continue.